UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന് എതിരെ ലൈംഗികാരോപണം

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ഹോക്കി ദേശീയ ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് എതിരെ ബ്രിട്ടീഷ് വനിത ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കി. മാനസികമായും ശാരീരികമായും വൈകാരികമായും സര്‍ദാര്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

2012-ലെ ലണ്ടന്‍ ഒളിപിക്‌സിനിടയിലാണ് ഇരുവരും തമ്മില്‍ പരിചപ്പെട്ടതെന്നും കഴിഞ്ഞ നാലു വര്‍ഷമായി പരിചമുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. 2015-ല്‍ ഗര്‍ഭിണിയായ തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കലിന് വിധേയയാക്കിയെന്നും യുവതി ആരോപിച്ചിട്ടുണ്ട്. തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും യുവതി അവകാശപ്പെടുന്നു.

പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ലുധിയാന പൊലീസ് കമ്മീഷണര്‍ പി എസ് ഉമ്രനംഗല്‍ പറയുന്നു.

സിര്‍സയിലെ സന്ത് നഗര്‍ ഗ്രാമത്തില്‍ സര്‍ദാറിന്റെ വീട്ടുകാരെ യുവതി സന്ദര്‍ശിക്കുകയും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം യൂറോപ്യന്‍ പര്യടനം നടത്തിയപ്പോള്‍ സര്‍ദാറിനൊപ്പം കഴിയുകയും ചെയ്തിരുന്നു.

ഗര്‍ഭം അലസിപ്പിച്ചതിനുശേഷം സര്‍ദാര്‍ തന്നെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തു, 21-കാരിയായ പരാതിക്കാരി പറയുന്നു. 

ലുധിയാനയിലെ ശ്രീ ഭൈനി ഷെയ്ബിലെ കൂം കലന്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍