UPDATES

ഇന്ത്യയുടെ ആണവായുധങ്ങൾ ഫാസിസ്റ്റുകളുടെ കയ്യിൽ, യുഎൻ ഇടപെടണമെന്ന് ഇമ്രാൻ ഖാൻ

“ജർമനി നാസികൾ കീഴടക്കിയതിന് സമാനമായ അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്”

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാറിനെയും കടന്നാക്രമിച്ച് വീണ്ടും പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇന്ത്യ ഭരിക്കുന്ന ഹിന്ദു മേധാവി രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പാകിസ്ഥാനെയും ഭീഷണിപ്പെടുത്തുന്നെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം. ഇന്ത്യൻ ഭരണാധികാരികളെ ഫാസിസ്റ്റ് എന്ന് വീണ്ടും വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയിലെ ആണവായുധങ്ങൾ സുരക്ഷിതമല്ലെന്നും ആരോപിച്ചു. ആണവായുധങ്ങൾ ഇപ്പോൾ നിയന്ത്രിക്കുന്നത് ഒരു ഹിന്ദു ഫാസിസ്റ്റുകളാണെന്നും ഇത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ നാല് ദശലക്ഷത്തോളം വരുന്ന മുസ്ലീം ന്യൂനപക്ഷങ്ങൾ തടവ് ഭീഷണിയും പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലുമാണ്. വിദ്വേഷത്തിന്റെയും വംശഹത്യയുടെയും സിദ്ധാന്തമാണ് പ്രചരിക്കുന്നത്, ആർ‌എസ്‌എസ് ഗുണ്ടകൾ ആക്രമണം നടത്തുന്നു, അത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ വ്യാപക പ്രത്യാഖാതങ്ങൾ സൃഷ്ടിക്കും. ഇതൊരു തരം ഭൂതമാണ്, അത് കുപ്പിയിൽ നിന്നും പുറത്ത് വന്നാൽ വലിയ അപകടങ്ങൾ സൃഷ്ടിക്കും. ഇക്കാര്യത്തിൽ ആഗോള ശ്രദ്ധ പതിയണം – ഇമ്രാൻ ഖാൻ ട്വീറ്റിൽ ആരോപിക്കുന്നു.

ജർമനി നാസികൾ കീഴടക്കിയതിന് സമാനമായ അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. നാസി പ്രത്യയശാസ്ത്രവും വംശീയ ശുദ്ധീകരണവും വംശഹത്യ പ്രത്യയശാസ്ത്രവും എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നെന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മനസിലാവും. ഭരണകൂടം 9 ദശലക്ഷം വരുന്ന കാശ്മീർ ജനതയെ ഭീഷണിപ്പെടത്തുകയാണ്. വിഷയം പരിശോധിക്കാൻ യുഎൻ നിരീക്ഷകരെ അയക്കണമെന്നും പാക് പ്രധാനമന്ത്രി ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍