ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കശ്മീർ താഴ്‌വരയിൽ പലയിടങ്ങളിൽ അക്രമങ്ങൾ നടന്നുവരികയാണ്.
ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്ന കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കു നേരെ കല്ലേറ്. ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ശ്രീനഗറിലേക്ക് പോകവെ പോകവെ അഷ്മുഖാം എന്ന സ്ഥലത്തു വെച്ചാണ് ആക്രമണമുണ്ടായതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
നാലു വാഹനങ്ങളിലായി നാൽപ്പതോളം പേരുണ്ടായിരുന്നു സംഘത്തിൽ. എട്ടുമണിയോടെ അഷ്മുഖാം ഗ്രാമത്തിലെത്തിയപ്പോള്‍ കല്ലേറ് തുടങ്ങി. വാഹനത്തിന്റെ ചില്ലുകൾ പൊട്ടുകയും ഏഴോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവം നടന്നയുടനെ നാട്ടുകാർ രക്ഷയ്ക്കെത്തി. പരിക്കേറ്റവരെ അവർ ആശുപത്രികളിലെത്തിച്ചു. രണ്ടു പേർക്ക് തലയിൽ സ്റ്റിച്ചിട്ടിട്ടുണ്ട്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളേയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എല്ലാവരെയും പ്രാഥമിക ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു.
ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കശ്മീർ താഴ്‌വരയിൽ പലയിടങ്ങളിൽ അക്രമങ്ങൾ നടന്നുവരികയാണ്.