ഇതിനു മുന്‍പും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ സമീപത്ത് കണ്ടിട്ടുണ്ടെങ്കിലും അത് മൃഗങ്ങള്‍ ഇടുന്നതായാണ് വിചാരിച്ചിരുന്നതെന്നും ഇയാള്‍ ഭക്ഷിക്കുന്നതായി അറിയില്ലായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.
ശ്മശാനത്തില്‍ പാതി ദഹിച്ച മൃതശരീരം ഭക്ഷിക്കുന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയോടെ തിരുനെല്‍വേലി ശ്മശാനത്തില്‍ പാതി ദഹിച്ച മൃതശരീരം ഭക്ഷിക്കുന്ന നിലയില്‍ ഇയാളെ കണ്ടപ്പോൾ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വസുദേവനല്ലൂര്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാമനാഥപുരം സ്വദേശിയായ എസ് മുരുകേശനെയാണ് പൊലീസ് പിടികൂടി മനോരോഗാശുപത്രിയിലാക്കിയത്.ഒരു സ്ത്രീയുടെ മൃതദേഹം ഞായറാഴ്ച്ച ശ്മശാനത്തില്‍ ദഹിപ്പിച്ചിരുന്നു. ഞായറാഴ്ച്ച അര്‍ദ്ധരാത്രി 1.20-ഓടെ ശ്മാശനത്തിനടുത്തു കൂടി പോകുന്നവർ മുരുകേശനെ സംശയാസ്പദമായ നിലയിൽ കണ്ടു. പാതി ദഹിച്ച മൃതദേഹത്തിലെ ചാരവും മറ്റും മാറ്റുകയായിരുന്നു അയാൾ.
മൃതദേഹത്തിലെ മാംസം കഷ്ണിക്കുകയും പിന്നീട് അത് ഭക്ഷിക്കുകയും ചെയ്യുന്നത് ഗ്രാമവാസികൾ കണ്ടു. കല്ലെറിഞ്ഞെങ്കിലും അയാള്‍ അവിടെ നിന്നും പോയില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി വസുദേവനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആന്റണി പറഞ്ഞു.
പോലീസ് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ ഇയാളെ ബോധരഹിതനായാണ് കണ്ടെത്തിയത്. മുരുകേശന്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ്. മയക്കുമരുന്നിന് അടിമയായതിനാല്‍ ഭാര്യയും കുട്ടികളുമായി ഇയാള്‍ പിരിഞ്ഞു താമസിക്കുകയാണ്. ഇതിനു മുന്‍പും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ സമീപത്ത് കണ്ടിട്ടുണ്ടെങ്കിലും അത് മൃഗങ്ങളുടെ ചെയ്തിയാണെന്നാണ് വിചാരിച്ചിരുന്നതെന്നും ഇയാള്‍ ഭക്ഷിക്കുന്നതായി അറിയില്ലായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.
മുരുകേശന് മൃതദേഹം ഭക്ഷിക്കുന്ന ശീലമുള്ളതായി സ്ഥിരീകരിക്കാനായില്ലെന്നും, മാനസിക പ്രശ്‌നങ്ങളുള്ളതായി തോന്നിയതിനാല്‍ ഇയാളെ കില്‍പൗക്കിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ ആക്കിയതായും ഇന്‍സ്‌പെക്ടര്‍ ആന്റണി പറഞ്ഞു.