UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ പ്രഖ്യാപനങ്ങൾ പൊടിപൊടിക്കവെ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50% ഉയർന്നു

സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപങ്ങളെ ആകെയെടുക്കുമ്പോൾ 3 ശതമാനമാണ് 2017ലെ വർധന.

വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തരമായ വാഗ്ദാനങ്ങൾക്കു ശേഷവും സ്വിസ് ബാങ്കുകളിലെ ഇന്ത്യാക്കാരുടെ നിക്ഷേപം 50% കണ്ട് ഉയർന്നതായി കണക്കുകൾ. മൂന്നുവർഷത്തോളം താഴേക്കു പോയിക്കൊണ്ടിരുന്നതിനു ശേഷം സ്വിസ് ബാങ്ക് നിക്ഷേപങ്ങൾ 2017ൽ പെട്ടെന്നുള്ള ഉയർച്ചയാണ് കാണിച്ചത്. നിലവിൽ 7000 കോടിയുടെ നിക്ഷേപമാണ് സ്വിസ് ബാങ്കുകളില്‍ ഇന്ത്യാക്കാരുടേതായിട്ടുള്ളത്. ഇതിന്റെ പകുതിയോളം സംഭവിച്ചത് 2017ലാണ്.

സ്വിസ് ബാങ്കുകളിലെ വിദേശനിക്ഷേപങ്ങളെ ആകെയെടുക്കുമ്പോൾ 3 ശതമാനമാണ് 2017ലെ വർധന. ഇത് ഏതാണ്ട് 100 ലക്ഷം കോടി രൂപയോളം വരും. സ്വിസ് നാഷണൽ ബാങ്ക് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2016ൽ ഇന്ത്യയിൽ നിന്നുള്ള സ്വിസ് ബാങ്ക് നിക്ഷേപം 45 ശതമാനത്തോളം താഴ്ന്നിരുന്നു. ഏതാണ്ട് 4500 കോടി രൂപയായിരുന്നു ബാങ്കുകളിലുണ്ടായിരുന്ന ഇന്ത്യൻ പണം. എന്നാൽ ഈ വീഴ്ചയിൽ നിന്ന് തൊട്ടടുത്ത വർഷം തന്നെ സ്വിസ് ബാങ്കുകൾ ഉയിർത്തെണീറ്റു. 6,891 കോടിയുടെ നിക്ഷേപം ഇന്ത്യയിൽ നിന്നും പിടിച്ചെടുക്കാൻ ഇവർക്കായി. മോദിയുടെ പ്രഖ്യാപനങ്ങൾ നടക്കുന്ന ഘട്ടങ്ങളിൽ തന്നെയാണ് ഇത് സംഭവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍