മറ്റൊരു സമുദായത്തിന്റെ ആരാധനാലയം തകർത്ത് രാമക്ഷേത്രം നിർമിക്കാൻ നല്ല ഹിന്ദുക്കൾ ആഗ്രഹിക്കില്ലെന്ന് കോൺഗ്രസ്സ് എംപി ശശി തരൂർ. രാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രം വേണമെന്ന് നല്ല ഹിന്ദുക്കൾക്ക് ആഗ്രഹമുണ്ടാകും. എന്നാൽ അത് മറ്റൊരു ആരാധനാലയത്തെ തകർത്തു കൊണ്ടാകണമെന്ന് അവർ ആഗ്രഹിക്കില്ല. ദി ഹിന്ദു സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതെസമയം ശശി തരൂരിനെതിരെ ബിജെപിയും മറ്റ് സംഘപരിവാർ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. അയോധ്യയിൽ ഹിന്ദുക്ഷേത്രം പാടില്ലെന്ന് താൻ പറഞ്ഞുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നതിനെതിരെ ശശി തരൂർ രംഗത്തെത്തിയിട്ടുണ്ട്.
ദൈനംദിന പൂജ നടക്കുന്ന നിലവിലെ താൽക്കാലിക ക്ഷേത്രം പൊളിക്കണമെന്നാണോ ശശി തരൂർ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച് ബിജെപി വക്താവ് ഷാനവാസ് ഹുസ്സൈൻ രംഗത്തെത്തി. ഇതുവരെ ഇത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ശശി തരൂരിനെ വിമർശിച്ചു. നല്ല ഹിന്ദുക്കൾ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
I condemn the malicious distortion of my words by some media in the service of political masters. I said: “most Hindus would want a temple at what they believe to be Ram’s birthplace. But no good Hindu would want it to be built by destroying another’s place of worship.”
— Shashi Tharoor (@ShashiTharoor) October 15, 2018