UPDATES

ട്രെന്‍ഡിങ്ങ്

അസാധു നോട്ട് മാറ്റാന്‍ ബിജെപി 40 ശതമാനം കമ്മീഷന്‍ വാങ്ങി; ആരോപണവുമായി പ്രതിപക്ഷം

tnn.world ന്റെ വീഡിയോയുമായാണ് പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയത്.

നോട്ട് നിരോധന സമയത്ത് അസാധു വോട്ട് മാറ്റാന്‍ ബിജെപി 40 ശതമാനം കമ്മീഷന്‍ വാങ്ങിയതായി പ്രതിപക്ഷത്തിന്റെ ആരോപണം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബിജെപി ഈ വാഗ്ദാനം മുന്നോട്ട് വച്ചത്. tnn.world ന്റെ വീഡിയോയുമായാണ് പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, കപില്‍ സിബല്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സ്റ്റിംഗ് ഓപ്പറേഷനായി പോയ സംഘം ഒരു ബിജെപി പ്രവര്‍ത്തകനെ സമീപിച്ചതായി ടിഎന്‍എന്‍ പറയുന്നു. 100 കോടി രൂപയുടെ നോട്ട് എക്‌സ്‌ചേഞ്ച് ചെയ്യാനാണ് പരിപാടി എന്നാണ് ടിഎന്‍എന്‍ സംഘം അറിയിച്ചത്. ആദ്യം അഞ്ച് കോടി രൂപയുടെ നോട്ടുകള്‍ തരും എന്ന് പറഞ്ഞു. അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുവരുത്തി. മറ്റൊരു ബിജെപി പ്രവര്‍ത്തകനെ പരിചയപ്പെടുത്തി. ഒരു ബിജെപി പ്രവര്‍ത്തകന്‍ കാറില്‍ അഹമ്മദാബാദില്‍ നിന്ന ഗാന്ധിനഗറിലെ ബിജെപി ഓഫീസിലേയ്ക്ക് കൊണ്ടുപോയി. ബിജെപി പ്രവര്‍ത്തകന്‍ അകത്ത് ചില കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് തങ്ങളെ പുറത്ത് നിര്‍ത്തിയിട്ട് പോയതായി ടിഎന്‍എന്‍ പറയുന്നു.

പിന്നീട് ഒരു ഫാം ഹൗസിലേയ്ക്കാണ് പോയത്. ഓഫീസ് മുറിയില്‍ മോദിയുടേയും അമിത് ഷായുടേയും ഫോട്ടാകളാണുള്ളത്. നിങ്ങള്‍ പേടിക്കുന്നത് എന്ന് ബിജെപി നേതാവ് ചോദിക്കുന്നുണ്ട്. 40 ശതമാനം കമ്മീഷന്‍ കുറച്ച് അധികമാണ് എന്ന് ഒളിക്യാമറ സംഘം പറയുന്നുണ്ട്. പിന്നീട് 500ന്റേയും 1000ന്റേയും അസാധു നോട്ടുകള്‍ നിറച്ച പെട്ടികളുടെ ദൃശ്യങ്ങളിലേയ്ക്ക്. നോട്ടെണ്ണല്‍ യന്ത്രത്തില്‍ ഇട്ട ശേഷം 2000ന്റെ നോട്ടുകള്‍ ബിജെപി നേതാവ് എടുത്ത് മേശപ്പുറത്ത് വക്കുന്നു. 2000ന്റെ നോട്ടുകെട്ടുകള്‍ ഒരു മുറിയില്‍ അട്ടിയായി വച്ചിരിക്കുന്നു. മോദിജി വലിയ കാര്യമാണ് ചെയ്തത് എന്ന് ഒളിക്യാമറ സംഘം പറയുന്നു.


ടിഎന്‍എന്‍ ഒളിക്യാമറ ഓപ്പറേഷന്‍ വീഡിയോ:

Tsunami of Stings Modi BJP Unmasked Part 1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍