‘ഇന്ത്യൻ പട്ടാളത്തിലെ പഞ്ചാബികൾ അനീതിയുടെ ഭാഗമാകുന്നതിന് വിസമ്മതിക്കണം. കശ്മീരിൽ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കണം,’ എന്നായിരുന്നു ഫവാജ് ഹുസ്സൈന്റെ ട്വീറ്റ്.
പഞ്ചാബി കശ്മീരിൽ ഡ്യൂട്ടിയെടുക്കാൻ തയ്യാറാകരുതെന്ന് ആഹ്വാനം ചെയ്ത പാകിസ്താൻ ശാസ്ത്രസാങ്കേതിക മന്ത്രി സിഎച്ച് ഫവാദ് ഹുസ്സൈനെതിരെ പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് പാകിസ്താൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ പട്ടാളത്തിലെ പഞ്ചാബികൾ അനീതിയുടെ ഭാഗമാകുന്നതിന് വിസമ്മതിക്കണം. കശ്മീരിൽ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കണം,’ എന്നായിരുന്നു ഫവാജ് ഹുസ്സൈന്റെ ട്വീറ്റ്. ഇതിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യാക്കാരും അനുകൂലിച്ച് പാകിസ്താനിൽ നിന്നുള്ള ചിലരും ട്വിറ്റർ യുദ്ധം നടത്തുന്നതിനിടെയാണ് അമരീന്ദർ സിങ്ങിന്റെ ഇടപെടൽ വരുന്നത്.
Stop trying to interfere in India’s internal matter. And let me tell you that the Indian Army is a disciplined and nationalist force, unlike your Army @fawadchaudhry. Your provocative statement will not work, nor will the Soldiers in our Army follow your divisive diktats. @adgpi https://t.co/DAQfj0yqQ0
— Capt.Amarinder Singh (@capt_amarinder) August 13, 2019
“ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഫവാദ് ചൗധരി ഇന്ത്യൻ പട്ടാളം. അവർ അച്ചടക്കമുള്ളവരുടെ ദേശത്തോട് കൂറുള്ളവരുമാണ്. നിങ്ങളുടെ പ്രകോപനമൊന്നും വിലപ്പോകില്ല. ഞങ്ങളുടെ പട്ടാളത്തിലെ ജവാന്മാർ നിങ്ങളുടെ വിഭാഗീയ പ്രവർത്തനത്തിൽ കുടുങ്ങില്ല,” എന്നാണ് അമരീന്ദർ സിങ് മറു ട്വീറ്റ് ചെയ്തത്.
ਮੈਂ ਇੰਡੀਅਨ ਆਰਮੀ ਵਿਚ ਸਾਰੇ ਪੰਜਾਬੀ ਜਵਾਨਾਂ ਨੂੰ ਬੇਨਤੀ ਕਰਦਾ ਹਾਂ ਕਿ ਇੰਡੀਅਨ ਸਰਕਾਰ ਦੇ ਮਜ਼ਲੂਮ ਕਸ਼ਮੀਰੀਆਂ ਤੇ ਹੋ ਰਹੇ ਜ਼ੁਲਮ ਦੇ ਖ਼ਿਲਾਫ਼ ਆਪਣੀ ਆਰਮੀ ਡਿਊਟੀ ਤੋਂ ਇਨਕਾਰ ਕਰ ਦਿਓ !!
I appeal to all Punjabis in Indian army to refuse to be part of injustice/zulm and deny duty in Kashmir
— Ch Fawad Hussain (@fawadchaudhry) August 13, 2019