UPDATES

ട്രെന്‍ഡിങ്ങ്

ക്രൂരമായ ലൈംഗിക പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയ്‌ലിംഗും പണം തട്ടലും; പൊള്ളാച്ചി പീഡനക്കേസ് പ്രതികളെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

60 മുതല്‍ 200 ഓളം പേരെ, വിദ്യാര്‍ത്ഥിനികളും യുവതികളും ഉള്‍പ്പെടെ- ഇവര്‍ ചതിയില്‍പ്പെടുത്തിയെന്നാണ്‌ വിവരം

പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. നാലുപേരെയാണ് പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയവും പൊലീസിനുണ്ട്. എങ്കിലും പിടിയിലായ നാലുപേരുമാണ് പീഡനവും അതിനു പിന്നാലെ ബ്ലാക്‌മെയിലിംഗും നടത്തി പണാപഹരണവും നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നതെന്നു തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.

ശബരിരാജന്‍ എന്ന റിസ്വന്ത്, തിരുന്നാവക്കരസ്, വസന്തകുമാര്‍, സതീഷ് എന്നിവരാണ് ആ നാലുപേര്‍. ഇതില്‍ 25 കാരനായ ശബരിരാജന്‍ സിവില്‍ എഞ്ചിനീയര്‍ ആണ്. ഇയാള്‍ പൊള്ളാച്ചി സ്വദേശിയാണ്. 26 കാരനായ തിരുന്നാവക്കരസ് പണമിടപാടുകാരനാണ്. ഇയാളുടെ പണം പിരിവുകാരനാണ് വസന്തകുമാര്‍. പൊള്ളാച്ചിയില്‍ റെഡ്‌മെയ്ഡ് തുണിക്കട നടത്തുന്നയാളാണ് സതീഷ്.

ഇവരില്‍ ശബരിരാജ് എന്ന റിസ്വന്ത് ആണ് പെണ്‍കുട്ടികളെ വലയില്‍ ആക്കുന്നതില്‍ പ്രമുഖന്‍. ഇയാള്‍ പെണ്‍കുട്ടികളുമായി സോഷ്യല്‍ മീഡിയ വഴി പരിചയത്തിലാകും. ആ പരിചയം വച്ച് പെണ്‍കുട്ടികളുമായി ഇയാള്‍ നേരില്‍ കാണുകയും ബന്ധം ശക്തമാക്കുകയും ചെയ്യും. ഇതിനുശേഷമാണ് പെണ്‍കുട്ടികളെ ഓരോരോ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ആളൊഴിഞ്ഞ വീടുകളിലോ ഹോട്ടല്‍ മുറികളിലോ ആയിരിക്കും എത്തിക്കുക. പരാതിക്കാരിയായ 19 കാരി കോളേജ് വിദ്യാര്‍ത്ഥിനിയുമായും ഇയാള്‍ ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ചിരുന്നു. അത്യാവശ്യമായി ഒരു കാര്യം സംസാാരിക്കാനുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞാണ് റിസ്വന്തം പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയത്. ഇയാള്‍ പറഞ്ഞതനുസരിച്ച് പൊള്ളാച്ചി ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി എത്തുമ്പോള്‍ അവിടെ റിസ്വന്തും തിരുന്നാവക്കരസും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു കാറിലാണ് ഇവര്‍ എത്തിയത്. കാറില്‍ ഇരുന്ന് സംസാരിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. തിരുന്നാവക്കരസ് ആണ് കാര്‍ ഓടിച്ചത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ സതീഷും വസന്തകുമാറും വണ്ടിയില്‍ കയറി. തുടര്‍ന്നു ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നീക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ മാല തട്ടിയെടുത്തു. തങ്ങള്‍ക്ക് ലൈംഗികമായി വഴങ്ങണമെന്നും ആവശ്യപ്പെടുന്ന പണം തരണമെന്നും ഇല്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റില്‍ കൂടി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയില്‍ ഇറക്കി വിട്ടു നാലുപേരും കടന്നു കളഞ്ഞു.

ഭയം കാരണം നടന്നതൊന്നും പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ നാലുപേരും പലതവണയായി വീഡിയോ കാട്ടി ഭീഷണി പെണ്‍കുട്ടിയില്‍ നിന്നും പണം അപഹരിച്ചുകൊണ്ടിരുന്നു. ഇത് തുടര്‍ന്നതോടെയാണ് വിവരങ്ങള്‍ തന്റെ സഹോദരനെ അറിയിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. സഹോദരന്‍ പൊലീസില്‍ അറിയച്ചതോടെയാണ് നാലുപേരും പിടിയിലാകുന്നതും ഇവര്‍ നടത്തി വന്നിരുന്ന ക്രൂരതകള്‍ വെളിച്ചത് വന്നതും.

പൊള്ളാച്ചിയിലെ പെണ്‍കുട്ടിയോട് ചെയ്തതു തന്നെയാണ് മറ്റു പെണ്‍കുട്ടികളോടും ഇവര്‍ കാണിച്ചിരുന്നത്. ലൈംഗിക പീഡനം മാത്രമായിരുന്നില്ല, പണം തട്ടലും പ്രതികളുടെ ലക്ഷ്യമായിരുന്നു. 60 മുതല്‍ 200 ഓളം പേരെ, വിദ്യാര്‍ത്ഥിനികളും യുവതികളും ഉള്‍പ്പെടെ- ഇവര്‍ വലയില്‍ വീഴ്ത്തിയെന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റായി പൊള്ളാച്ചി പീഡനക്കേസ്; പ്രതികള്‍ നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയ്‌ലിംഗ്, രാഷ്ട്രീയക്കാര്‍ക്കെതിരേയും പരാതി

തന്റെ വലയില്‍ വീഴുന്ന പെണ്‍കുട്ടികളെയും കൊണ്ട് ഓരോ സ്ഥലത്ത് എത്തുന്ന റിസ്വന്ത്(ശബരിരാജന്‍) അവരെ ഒന്നുകില്‍ ബലം പ്രയോഗിച്ചോ അല്ലെങ്കില്‍ വശീകരിച്ചോ ലൈംഗിക ബന്ധത്തിനു സമ്മതിപ്പിക്കും. ഇത് മറ്റു പ്രതികള്‍ മൊബൈലില്‍ പകര്‍ത്തും. ഈ ദൃശ്യങ്ങളാണ് പ്രതികള്‍ പിന്നീട് ബ്ലാക് മെയ്‌ലിംഗിന് ഉപയോഗിക്കുന്നത്.

ഇത്തരത്തിലുള്ള മൂന്നു വീഡിയോകള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതികള്‍ തന്നെയാണ് ഈ വീഡിയോകള്‍ പുറത്തുവിട്ടതെന്നാണ് പറയുന്നത്. ഇതില്‍ ഒരു വീഡിയോയില്‍ ഒരു പെണ്‍കുട്ടി ശബരിരാജന്റെ പേര് വിളിച്ച് കരയുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ തിരുന്നാവക്കരസിനെ കാണാം. മറ്റൊരു വീഡിയോയില്‍ സതീഷ് ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതും തന്റെ കൂട്ടാളികള്‍ക്ക് ആ ദൃശ്യങ്ങള്‍ പകര്‍ത്താനായി മുറിയുടെ വാതില്‍ തുറന്നിട്ടു കൊടുക്കുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ ഒരു പെണ്‍കുട്ടിയെ മൊബൈലില്‍ പകര്‍ത്തുന്നതിനൊപ്പം അടുത്ത ദിവസം എവിടെവച്ച് കാണാമെന്നു തുടര്‍ച്ചയായി ചോദിക്കുന്നതും കേള്‍ക്കാം. ഈ ദൃശ്യങ്ങള്‍ ഇരകളെ വീണ്ടും തങ്ങളുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് വിധേയരാക്കാനും പണം തട്ടിയെടുക്കാനും പ്രതികള്‍ ഉപയോഗിക്കുമെന്നു പൊലീസ് പറയുന്നുണ്ട്.

‘എന്നെ ദയവ് ചെയ്ത് വിടൂ അണ്ണാ…’ ആ പെണ്‍കുട്ടിയുടെ കരച്ചില്‍ സഹിക്കാന്‍ പറ്റുന്നില്ല; പൊള്ളാച്ചി പീഡനക്കേസില്‍ തമിഴ്‌നാട്ടില്‍ രോഷം ആളിക്കത്തുന്നു

ലഭ്യമായ വീഡിയോകള്‍ പരിശോധിച്ചതില്‍ എല്ലാം പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സമയത്ത് വാതില്‍ പൂട്ടാതെ ഇട്ടിരിക്കുന്നത് കാണാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഇത് കൂട്ടാളികള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താനാണ്. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പ് വഴി അയച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും. ഇതേ കേട്ട് ഭയക്കുന്ന ഇരകള്‍ വീണ്ടും ഇവരുടെ ലൈംഗിക താത്പര്യത്തിന് സമ്മതിക്കുകയും അതല്ലെങ്കില്‍ ആവശ്യപ്പെടുന്ന പണവും സ്വര്‍ണവും നല്‍കുകയും ചെയ്യും. പുറത്ത് അറിഞ്ഞാല്‍ നാണക്കേട് ആകുമെന്നു കരുതി തങ്ങള്‍ നേരിട്ട ഉപദ്രവങ്ങള്‍ ഇരകള്‍ ആരോടും പറയാത്തതും പ്രതികള്‍ക്ക് പുതിയ പുതിയ ഇരകളെ കുടുക്കുന്നതിനു കാരണവുമായി.

പൊള്ളാച്ചിയിലെ പെണ്‍കുട്ടിയല്ലാതെ പ്രതികളുടെ ഫോണില്‍ നിന്നും കിട്ടിയ വീഡിയോകളില്‍ നിന്നും മനസിലായ ഇരകളില്‍ ആരും തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പൊലീസ് ഇപ്പോള്‍ ഈ ഇരകളെ കണ്ടെത്തി അവരോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

വിവരങ്ങള്‍ക്ക് കടപ്പാട്; The News minute

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍