UPDATES

ട്രെന്‍ഡിങ്ങ്

മന്‍മോഹന്‍ സിങിന്റെ വിശ്വസ്തന്‍, ആണവ കരാറിന്റെ സൂത്രധാരന്‍, എസ് ജയശങ്കര്‍ മോദിയുടെ വിദേശകാര്യമന്ത്രി?

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച വ്യക്തി കൂടിയാണ് എസ് ജയശങ്കര്‍

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത സുബ്രഹ്മണ്യ ജയശങ്കര്‍ എന്ന എസ് ജയശങ്കര്‍ ജനുവരി 2015 മുതല്‍ ജനുവരി 2018 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. വിദേശകാര്യ മന്ത്രിയായി ജയശങ്കറിനെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. അതിനെ സാധുകരിക്കുന്ന രീതിയില്‍ മോദിയുടെ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന പ്രമുഖരുടെ പട്ടികയില്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരില്ല. പക്ഷെ സുഷമ രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

വിദേശകാര്യ മന്ത്രിയായി പരിഗണിക്കുന്നതിന് ജയശങ്കറിന് അനുകൂലമായ ഘടകമെന്നത് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച വ്യക്തി എന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നയങ്ങള്‍ക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചതുമാണ്. മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പുറത്തുനിന്ന് എത്തുന്ന രണ്ടുപേരില്‍ ഒരാള്‍ എസ് ജയശങ്കറാണ്. മറ്റൊരാള്‍ കഴിഞ്ഞ മന്ത്രിസയിലെ നഗര വികസന മന്ത്രിയായിരുന്ന ഹര്‍ദീപ് പുരിയാണ്.

1977-ലാണ് ജയശങ്കര്‍ ഐഎഫ്എസ്സിലെത്തുന്നത്. പിന്നീട് സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണറായ ശേഷമാണ് ജയശങ്കര്‍ ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യന്‍ സ്ഥാനപതിയാകുന്നത്. മന്‍മോഹന്‍ സിങിന്റെ വിശ്വസ്തനെന്നും ആണവ കരാറിന്റെ സൂത്രധാരകനെന്നും എസ് ജയശങ്കറിനെ വിശേഷിപ്പിക്കാറുണ്ട്.

2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കര്‍ നിയമിതനായത്. മുന്‍ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കര്‍ ഡോക്ലാമില്‍ ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്നപരിഹാരത്തിന് നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇത് ജയശങ്കറിനെ ശ്രദ്ധേയനാക്കി.

പിന്നീട് അമേരിക്കന്‍ അംബാസിഡറായി എത്തിയ ജയശങ്കര്‍, ഇന്ത്യ – യുഎസ് ബന്ധത്തിന്റെ നിര്‍ണായക കണ്ണിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു.

2018-ലാണ് എസ് ജയശങ്കര്‍ വിരമിക്കുന്നത്. നിലവില്‍ ടാറ്റാ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്സിന്റെ തലവനാണ് ജയശങ്കര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പദ്മശ്രീ പുരസ്‌കാരത്തിന് ജയശങ്കര്‍ അര്‍ഹനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍