UPDATES

ട്രെന്‍ഡിങ്ങ്

രാജീവ് ഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ ‘ആൾക്കൂട്ട കൊലപാതകി’: മോദിയെ പിന്തുണച്ച് എൻഡിഎ സഖ്യകക്ഷി അകാലിദൾ

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ച് ആൾക്കൂട്ട ആക്രമണം സംഘടിപ്പിച്ച ലോകത്തിലെ ഏക പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധിയെന്ന് സിർസ ആരോപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായിരുന്നു രാജീവ് ഗാന്ധിയെന്ന പരാമർശത്തെ അനുകൂലിച്ച് എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ രംഗത്ത്. ഇതുകൂടാതെ രാജ്യത്തെ ഏറ്റവും വലിയ ‘ആൾക്കൂട്ട കൊലപാതകി’ കൂടിയാണ് രാജീവ് ഗാന്ധിയെന്നും അകാലിദൾ വക്താവ് മൻജിന്ദർ സിങ് സിർസ പറഞ്ഞു. 198ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്ന് നടന്ന സിഖ് കൂട്ടക്കൊലയെ ഉദ്ദേശിച്ചാണ് അകാലിദളിന്റെ ഈ പ്രസ്താവന. ലോകസഭാ തെരഞ്ഞെടുപ്പിൽ‌ കോൺഗ്രസ്സിന്റെ പൂർവ്വകാല നേതാക്കളുടെ ചെയ്തികൾ ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജീവ് ഗാന്ധിയെ എടുത്തിട്ടത്.

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ച് ആൾക്കൂട്ട ആക്രമണം സംഘടിപ്പിച്ച ലോകത്തിലെ ഏക പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധിയെന്ന് സിർസ ആരോപിച്ചു.

സിഖുകാർക്കെതിരെ വംശീയഹത്യക്ക് പ്രേരിപ്പിക്കുക മാത്രമല്ല, അത് നടപ്പാക്കിയവര്‍ക്ക് പാരിതോഷികങ്ങൾ നൽകുകയും ചെയ്തു രാജീവ് ഗാന്ധിയെന്ന് അകാലിദൾ ആരോപിച്ചു. തന്റെ പാർട്ടിയാണ് 84ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്ന് സമ്മതിക്കാൻ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി മടിക്കുന്നതെന്ന് സിർസ ചോദിച്ചു. ഇപ്പോഴും പ്രസ്തുത കലാപത്തിന്റെ ഇരകളോട് അനുതാപം പ്രകടിപ്പിക്കാൻ രാഹുൽ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഉത്തർപ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ആരോപണങ്ങൾ മോദി ഉന്നയിച്ചത്. അതെസമയം, തന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് കോൺഗ്രസ്സിന്റെ മുൻകാലനേതാക്കളെക്കുറിച്ച് മോദി കുറ്റം പറഞ്ഞു നടക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. കർഷകരുടെ പ്രശ്നങ്ങളോ, രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളോ, തൊഴിലില്ലായ്മ വർധിച്ചതോ ഒന്നും ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇന്ന് യാതൊരു പ്രസക്തിയുമില്ലാത്ത കാര്യങ്ങൾ മോദി പറഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍