ശിവനെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് ആരോപിച്ച് നേരത്തെ തന്നെ ബിജെപി രംഗത്തു വന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തേൾ എന്ന് വിശേഷിപ്പിച്ച തിരുവനന്തപുരം ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി ശശി തരൂരിന് കോടതി സമൻസ്. ഡൽഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് ഹരജിക്കാരൻ തന്റെ മതവികാരം വ്രണപ്പെട്ടുവെന്ന് രാജീവ് ഹരജിയിലൂടെ ബോധിപ്പിച്ചു.
ശശി തരൂർ കോടതിയിൽ ജൂൺ 7ന് ഹാജരാകണം.
ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് നരേന്ദ്രമോദിയെന്ന് ഒരു ആർഎസ്എസ് നേതാവ് പറഞ്ഞ കാര്യം ഓർമിപ്പിച്ചായിരുന്നു ശശി തരൂരിന്റെ വിമർശനം. കഴിഞ്ഞ വർഷം ഒക്ടോബർ 28നായിരുന്നു ഇത്. കൈ കൊണ്ട് തോണ്ടിയിടാനോ ചെരുപ്പെടുത്ത് അടിക്കാനോ പറ്റാത്ത ധർമസങ്കടമാണ് ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേൾ ഉണ്ടാക്കുന്നത്. “പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി ആൻഡ് ഹിസ് ഇന്ത്യ” എന്ന തന്റെ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാരവാന്‍ ജേര്‍ണലിസ്റ്റായ വിനോദ് ജോസിനോടാണ് ആര്‍എസ്എസ് നേതാവ് ഈ പരാമര്‍ശം നടത്തിയതെന്നും തരൂര്‍ വിശദീകരിച്ചിരുന്നു.
ശിവനെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് ആരോപിച്ച് നേരത്തെ തന്നെ ബിജെപി രംഗത്തു വന്നിരുന്നു. ഈ പ്രസ്താവന തരൂർ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറയുകയുണ്ടായി.
#WATCH Shashi Tharoor in Bengaluru, says, “There’s an extraordinarily striking metaphor expressed by an unnamed RSS source to a journalist, that, “Modi is like a scorpion sitting on a Shivling, you can’t remove him with your hand & you cannot hit it with a chappal either.”(27.10) pic.twitter.com/E6At7WrCG5
— ANI (@ANI) October 28, 2018