UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിലെ രക്തച്ചൊരിച്ചിലിനു കാരണം മോദി: പ്രതിരോധമന്ത്രി ദുർബല: ആരോപണങ്ങളുമായി ശിവസേന

റൈസിങ് കശ്മീരിന്റെ പത്രാധിപർ ശുജാത് ബുഖാരിയുടെ കൊലപാതകത്തിന് കാരണം റംസാൻ പ്രമാണിച്ച് നടപ്പാക്കിയ വെടിനിർത്തലാണെന്ന് സാമ്ന ചൂണ്ടിക്കാട്ടി.

കശ്മീരില്‍ നിരന്തരമായി രക്തച്ചൊരിച്ചിലുണ്ടാകുന്നതിനു കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുമാണെന്ന് ശിവസേന മുഖപത്രമായ സാമ്ന പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍. പ്രതിരോധമന്ത്രി നിർമല സീതാരാമൻ അങ്ങേയറ്റം ദുർബലയും വ്യക്തിത്വമില്ലാത്തയാളുമാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി. ഇത്തരമൊരാളെ പ്രതിരോധം പോലൊരു വകുപ്പ് ഏൽപ്പിക്കുക വഴി കേന്ദ്രം രാജ്യത്തിന് വലിയ കെടുതികൾ വരുത്തി വെക്കുകയാണെന്നും എഡിറ്റോറിയൽ പറഞ്ഞു.

റൈസിങ് കശ്മീരിന്റെ പത്രാധിപർ ശുജാത് ബുഖാരിയുടെ കൊലപാതകത്തിന് കാരണം റംസാൻ പ്രമാണിച്ച് നടപ്പാക്കിയ വെടിനിർത്തലാണെന്ന് സാമ്ന ചൂണ്ടിക്കാട്ടി. കശ്മീരിനെക്കുറിച്ച് യുഎൻ സുരക്ഷാവിഭാഗം പുറത്തിറക്കിയ റിപ്പോർട്ടു കൂടി പുറത്തിറങ്ങിയതോടെ രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകർന്നു. എന്നിട്ടും തന്റെ വിദേശയാത്രകൾ ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിച്ചെന്നാണ് മോദി അവകാശപ്പെടുന്നത്. കശ്മീരിൽ സൈനികർ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി വിദേശയാത്രകളിലാണെന്നും സാമ്ന പറഞ്ഞു.

കശ്മീരിൽ കൊല്ലപ്പെട്ട ഔറംഗസേബിനെക്കുറിച്ചും സാമ്നയുടെ എഡിറ്റോറിയൽ പരാമർശിച്ചു. മുസ്ലിങ്ങൾ മാത്രമല്ല, ഹിന്ദുക്കളും ഔറംഗസേബിനെ സല്യൂട്ട് ചെയ്യണമെന്ന് സാമ്ന പറഞ്ഞു. എല്ലാ മുസ്ലിം വീട്ടിലും ഓരോ ഔറംഗസേബുമാർ വേണമെന്നും എഡിറ്റോറിയൽ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍