പൊലീസ് പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ല.
ചൂതാട്ടത്തിന് അടിമയായ ഭർത്താവ് തന്റെ ഭാര്യയെ പന്തയവസ്തുവാക്കി. പക്കലുള്ള പണമെല്ലാം തീർന്നപ്പോഴാണ് ഭാര്യയം പണയമായി നിർത്തിയത്. താൻ പന്തയത്തിൽ തോൽക്കുകയാണെങ്കിൽ ഭാര്യയെ ബലാല്‍സംഗം ചെയ്യാൻ അനുവദിക്കുന്നതായിരുന്നു വ്യവസ്ഥ.
പന്തയത്തിൽ ഭർത്താവ് തോറ്റതോടെ കളിയിൽ പങ്കെടുത്ത കൂട്ടുകാരനും ബന്ധുവും ചേർന്ന് ഭാര്യയെ ബലാൽസംഗം ചെയ്യുകയായിരുന്നു.
ഉത്തർപ്രദേശിലെ ജോൺപൂർ ജില്ലയിലാണ് സംഭവം. ബലാൽസംഗത്തിനിരയായ ആൾ കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് ഇവരുടെ പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ല. കോടതിയുടെ ആവശ്യപ്രകാരം ജാഫറാബാദ് കോടതി എഫ്ഐആർ ഇട്ടിട്ടുണ്ട്.
ഭർത്താവിന്റെ സുഹൃത്ത് അരുൺ, ബന്ധുവായ അനിൽ എന്നിവരാണ് തന്നെ ബലാൽസംഗം ചെയ്തതെന്ന് പരാതിക്കാരി ആരോപിക്കുന്നു. ആക്രമിക്കപ്പെട്ടതിനു ശേഷം തന്റെ അമ്മാവന്റെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഇവിടെയും ഭർത്താവ് ചെല്ലുകയും തന്നോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ഒരു ‘തെറ്റ്’ പറ്റിയെന്നാണ് ഭാര്യയോട് ഇയാൾ വിശദീകരിച്ചത്.