ആംബുലൻസ് വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെയാണ് പ്രസവം നടന്നത്. പാതിവഴിയിൽ വെച്ച് പ്രസവവേദന വരികയായിരുന്നു. ഭർത്താവാണ് ബൈക്കോടിച്ചിരുന്നത്.
കമല ബായി എന്ന യുവതിക്കാണ് ഈ ദുര്യോഗമുണ്ടായത്. സംസ്ഥാന സർക്കാരിന്റെ ജനനി എക്സ്പ്രസ് എന്ന, ഗർഭിണികൾക്കായുള്ള ആംബുലൻസ് സൗകര്യത്തിനു വേണ്ടി ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആംബുലൻസ് വരികയുണ്ടായില്ല. ഇതോടെയാണ് ബൈക്കിൽ കൊണ്ടുപോകാൻ നിർബന്ധിതരായത്.
റോഡിൽ നിന്നും കമലാ ബായിയെ ഷാപൂർ കമ്മ്യൂണിറ്റി ഹെൽത്ത് കെയറിലേക്ക് എത്തിച്ചു. ഇവിടെ ആദ്യപരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർ അറിയിച്ചു.