UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാപ്പ് ചോദിച്ച് ഇന്നസെന്റ്

അമ്മ എപ്പോഴും ഇരയ്‌ക്കൊപ്പം, തെറ്റ് ചെയ്തിട്ടില്ലെന്നു പറയുന്ന ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ പറയാന്‍ കഴിയുമോ

 

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംഭവിച്ച അനിഷ്ടസംഭവങ്ങളില്‍ മാപ്പ് ചോദിച്ച് പ്രസിഡന്റ് ഇന്നസെന്റ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ പ്രവര്‍ത്തിയില്‍ ഇന്നസെന്റ് മാപ്പ് ചോദിച്ചത്. സംഘടനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

ആവേശം കൂടിയാണ് മുകേഷും ഗണേശും സംസാരിച്ചതെന്നും അവരുടെ പ്രവര്‍ത്തിയില്‍ താന്‍ പോലും അന്തംവിട്ടുപോയെന്നും ഇന്നസെന്റ് പറഞ്ഞു. ഇതിനിടയില്‍ താരങ്ങള്‍ കൂവിയത് തെറ്റായിപ്പോയെന്നും അതില്‍ മാപ്പ് ചോദിക്കുന്നതായും ഇന്നസെന്റ് പറഞ്ഞു. എന്നാല്‍ ഇതൊന്നും മനപൂര്‍വം സംഭവിച്ചതല്ലെന്നും ഇന്നസെന്റ് പറഞ്ഞു.

കേസില്‍ ബന്ധമുണ്ടോയെന്നു താന്‍ ദിലീപിനോടു നേരിട്ടു ചോദിച്ചിരുന്നതായും എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് ആവര്‍ത്തിക്കുകയായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അങ്ങനെ പറയുന്നൊരാളെ അറസ്റ്റ് ചെയ്യാന്‍ പറയാന്‍ കഴിയുമോ എന്നും ഇന്നസെന്റ് ചോദിച്ചു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന വാര്‍ത്തകളും ഇന്നസെന്റ് നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. സ്ഥനമൊഴിയുന്നത് സംബന്ധിച്ച് സ്വപ്‌നത്തില്‍ പോലും ആലോചിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയ്ക്കും നേതൃത്വത്തിനുമെതിരേ സിനിമാരംഗത്ത് നിന്നു തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നസെന്റ് പ്രസിഡന്റ് പദം ഒഴിയുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. സിപിഎമ്മില്‍ നിന്നും ഇന്നസെന്റിനെതിരേ വിമര്‍ശനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചാലക്കുടിയില്‍ നിന്നുള്ള എംപി കൂടിയാണ് ഇന്നസെന്റ്.

ഗണേശ് കത്തില്‍ പറഞ്ഞതില്‍ കാര്യങ്ങളില്‍ ചിലത് വാസ്തവമാണെന്നും. പക്ഷേ സംഘടന പിരിച്ചുവിടണമെന്നു പറഞ്ഞത് മാനസികവിഷമം ഉണ്ടാക്കി. സംഘടന തീരുമാനിച്ച ചില കാര്യങ്ങള്‍ ചെയ്യാന്‍ കാലതാമസം വന്നതിലെ വിഷമമാണ് ഗണേശ് പങ്കുവച്ചത്. ഇപ്പോള്‍ തെറ്റിദ്ധാരണ മാറി. നടിയെ വേണ്ടവിധത്തില്‍ സംരക്ഷിച്ചില്ലെന്ന വിമര്‍ശനം തെറ്റ്. പൊലീസുമായി ആവശ്യമായ ആശയവിനിമയം നടത്തിയിരുന്നു. പൊലീസിന്റെ നിര്‍ദേശാനുസരണമാണ് കൂടുതല്‍ സംസാരം കേസുമായി നടത്താത്തത്. സംഘടന എപ്പോഴും ഇരയായ പെണ്‍കുട്ടിക്കൊപ്പം തന്നെയാണെന്നും ഇന്നസെന്റ് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍