UPDATES

വിദേശം

യുഎഇ ചാരന്‍മാര്‍ ഒമാനില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്; അയച്ചത് നിർണ്ണായക ഭരണകാര്യങ്ങൾ ചോർത്തിയെടുക്കാൻ

മസ്‌കറ്റും അബുദാബിയും തമ്മിലുള്ള ബന്ധങ്ങൾ വഷളാക്കാനായി യുഎഇ മനഃപൂർവം പ്രവർത്തിക്കുന്നുവെന്നാണ് ഒമാന്റെ ആരോപണം.

ഒമാന്റെ നിർണ്ണായക ഭരണകാര്യങ്ങൾ ചോർത്തിയെടുക്കാൻ യുഎഇ ഒരു ചാര സംഘടനയെ അയച്ചു എന്ന ഗുരുതരമായ ആരോപണവുമായി ഒമാൻ സർക്കാർ. യുഎഇ ഭരണാധികാരികൾ ഈ സംഘടനയെ നേരിട്ട് നിയമിച്ചതായും, ചാരന്മാരെന്ന് ആരോപിച്ച് ചിലരെ അറസ്റ്റ് ചെയ്തതായും ഒമാൻ അവകാശപ്പെടുന്നുണ്ട്. ലെബനീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അക്ബർ പത്രമാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

യുഎഇ വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ റാഷിദിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് യുഎഇ തൊട്ടടുത്തുള്ള ഗൾഫ് രാജ്യമായ ഒമാനിൽ ചാരന്മാരെ അയച്ചതെന്നാണ് അൽ അക്ബർ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എമിറേറ്റുമായി ബന്ധപ്പെട്ട ഇങ്ങനെ ഒരു ചാര സംഘടന ഒമാനിൽ പ്രവർത്തിപ്പിച്ചുവെന്ന വസ്തുത തങ്ങളെ ഞെട്ടിപ്പിച്ചുവെന്നാണ് യുഎഇ ഭരണകൂടം പ്രതികരിച്ചത്.

മസ്‌കറ്റും അബുദാബിയും തമ്മിലുള്ള ബന്ധങ്ങൾ വഷളാക്കാനായി യുഎഇ മനഃപൂർവം പ്രവർത്തിക്കുന്നുവെന്നാണ് ഒമാന്റെ ആരോപണം. ഒമാൻ ഭരണക്രമത്തെയും മിലിട്ടറിയെയും സംബന്ധിച്ച സുപ്രധാന വിവരങ്ങളാണ് യുഎഇ ചോർത്താൻ ഉദ്ദേശിച്ചിരുന്നതെന്നാണ് പേര് വെളിപ്പെടുത്താനാകാത്ത ചില ഉന്നത വ്യക്തികൾ പറഞ്ഞതായി അൽ അക്ബർ റിപ്പോർട്ട് ചെയ്യുന്നത്.

2011 ലും ഒമാന്റെ ഭരണത്തെ നിരീക്ഷിക്കാൻ യുഎഇ ചാരന്മാരെ അയച്ചുവെന്ന് ഒമാൻ ആരോപിച്ചിരുന്നു. ചാരന്മാരെകുറിച്ചുള്ള ഒമാൻ അന്വേഷണത്തിന് പരിപൂർണ്ണ സഹായവും സഹകരണവും നൽകുമെന്ന് യുഎഇ ഭരണകർത്താക്കൻ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍