UPDATES

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ വിഡിയോ ഐ എസ് പുറത്തുവിട്ടു

അഴിമുഖം പ്രതിനിധി

ക്രിസ്ത്യന്‍ മതവിശ്വാസികളായ മുപ്പത് എത്യോപ്പക്കാരെ തലയറുത്തും വെടിവച്ചും കൊല്ലുന്നതിന്റെ വിഡിയോ ഐ എസ് പുറത്തുവിട്ടു. ലിബിയയില്‍വെച്ചാണ് ഐ എസിന്റെ കൊടും ക്രൂരത അരങ്ങേറിയത്. ആദ്യത്തെ ദൃശ്യത്തില്‍ 12 പേരെ കടലോരത്ത് വച്ച് തലയറുത്ത് കൊല്ലുന്നതിന്റെയും ബാക്കിയുള്ളവരെ മരുഭൂമിയില്‍വെച്ച് വെടിവച്ചുകൊല്ലുന്നതിന്റെ മറ്റൊരു ദൃശ്യവുമാണ് പുറത്തുവന്നിരിക്കുന്നത്.

29 മിനിട്ടുള്ളതാണ് വിഡിയോ. തടവുകാരെ രണ്ടുസംഘങ്ങളാക്കിയാണ് നിര്‍ത്തിയിരിക്കുന്നത്. ശത്രുവായ എത്യോപ്യ സഭയിലെ കുരിശിന്റെ പിന്‍ഗാമികള്‍ എന്ന് എഴുതിയിരിക്കുന്ന ഒരു കുറിപ്പും വിഡിയോയില്‍ കാണാം. കൂട്ടക്കൊല നടത്തുന്ന ഭീകരരെല്ലാം മുഖം മറച്ചാണ് നില്‍ക്കുന്നത്. ഐ എസ് മുമ്പ് നടത്തിയ പൈശാചിക കൊലപാതകങ്ങളോട് സമാനമാണ് ഈ കൂട്ടക്കുരുതിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍