UPDATES

ട്രെന്‍ഡിങ്ങ്

മുസല്‍മാന്‍ പ്രതിഷേധിച്ചാല്‍ തീവ്രവാദിയാകും, ദളിതന്‍ നക്‌സലും; ജിഗ്നേഷ് മേവാനി

ഭീം ആര്‍മിക്കെതിരേയുള്ള ആരോപണങ്ങള്‍ ഭരണകൂടത്തിന്റെ വ്യാജപ്രചചാരണങ്ങള്‍

പ്രതിരോധമുയര്‍ത്തുന്ന മുസ്ലീമിനെ തീവ്രവാദിയും ദളിതനെ നക്‌സലും ആക്കുന്നത് ഭരണകൂടത്തിന്റെ പതിവ് രീതിയായി മാറിയിരിക്കുകയാണെന്നു ജിഗ്നേഷ് മേവാനി. ദി ഇക്കണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ അസാദ് രാവണിനെതിരേയുള്ള എഫ് ഐ ആറുകളെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മേവാനി ഇങ്ങനെ പ്രതികരിച്ചത്. ആസാദിനെതിരേ യുപി പൊലീസ് ചുമത്തിയിട്ടുള്ള കേസുകള്‍ വ്യാജമാണെന്നും മേവാനി കുറ്റപ്പെടുത്തി.

തനിക്കെതിരേയും അഞ്ച് എഫ് ഐ ആറുകള്‍ ഉണ്ടെന്നും ഒരു ആക്ടിവിസ്റ്റിനെ ദ്രോഹിക്കാനായി ഭരണസംവിധാനം ഉപയോഗിക്കുന്ന വഴിയാണ് ഇത്തരം കേസുകളെന്നുമാണ് മേവാനി പറയുന്നത്. ഭീം ആര്‍മിക്ക് നക്‌സല്‍ ബന്ധം ആരോപിക്കുന്നത് ആ പ്രസ്ഥാനത്തെ പൊളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഉന സമരനായകന്‍ വ്യക്തമാക്കി. പ്രതിഷേധ സമരങ്ങളില്‍ പൊലീസുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ പേരില്‍ ഭീം ആര്‍മിയെ അക്രമണസ്വഭാവമുള്ള സംഘടനയായി ചിത്രീകരിക്കുന്നതും ശരിയല്ലെന്നും എല്ലാ സംഘടനകളും പൊലീസുമായി പ്രതിഷേധ പരിപാടികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ നടത്താറുണ്ടെന്നും അതിന്റെ പേരില്‍ ആ സംഘടനകള്‍ കലാപം ഉണ്ടാക്കുന്നവരാണെന്നു പറയരുതെന്നും മേവാനി പറഞ്ഞു. സഹരാന്‍പൂരില്‍ ആസാദും സംഘവും ഭീം ആര്‍മിയുടെ പേരില്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പ്രാചാരണത്തെയും അദ്ദേഹം നിഷേധിച്ചു.

ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദ് സ്വയം രാവണന്‍ എന്നു വിളിക്കുന്നതിന്റെ കാരണമായി മേവാനി അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്; ദളിതരും ശ്രൂദ്രരും ദ്രാവിഡരുമൊക്കെ രാവണനെ ഒരു ശൂദ്രനായിട്ടാണ് വിശ്വസിക്കുന്നത്. ഒരുപക്ഷേ ആ വിശ്വാസത്തിന്റെ പുറത്തു രാവണനെ പാര്‍ശ്വവത്കരിച്ച ഒരു സമൂഹത്തിനു മുന്നില്‍ സ്വയം രാവണന്റെ പ്രതിനിധിയായി നില്‍ക്കാന്‍ തീരുമാനിച്ചതാകാം ചന്ദ്രശേഖര്‍ ആസാദ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍