UPDATES

ഭാര്യയെ പണയം വച്ച് പന്തയം; കൂട്ടുകാരനൊപ്പം കിടക്കാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവിന്റെ തലാഖ് ഭീഷണി

അഴിമുഖം പ്രതിനിധി

ഭാര്യയെ പണയം വച്ച് കൂട്ടുകാരനുമായി പന്തയം വയ്ക്കുകയും, തോറ്റപ്പോള്‍ കൂട്ടുകാരനൊപ്പം കിടക്കാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവിന്റെ തലാഖ് ഭീഷണിയും പിന്നീട് മയക്കി കിടത്തി പീഡനവും. ജയ്പൂരില്‍ പന്തയത്തില്‍ തോറ്റ ഭര്‍ത്താവ് പണയ ഉരുപ്പടിയായ ഭാര്യയെ കൂട്ടുകാരനൊപ്പം കിടക്കാന്‍ വിസമ്മതിച്ചതിന് മയക്കി കിടത്തി പീഡിപ്പിച്ചുവെന്ന് 42-കാരി പരാതി നല്‍കി.

‘നിക്കാ ഹല്‍അല്‍ല’ എന്ന മതം അനുവദിക്കുന്ന പന്തയ ഇടപാടായിരുന്നു ഭര്‍ത്താവും കൂട്ടുകാരനും തമ്മില്‍ നടത്തിയത്. 25 വര്‍ഷത്തെ ദാമ്പത്യജീവിതത്തെ പാടെ വിസ്മരിക്കുകയും മുതിര്‍ന്ന രണ്ട് ആണ്‍മക്കളുടെ അമ്മയുമായ തന്നെ അന്‍പത് വയസുക്കാരനായ ഭര്‍ത്താവിന്റെ അനുവാദത്തോടെ ബലാത്സംഗം ചെയ്തത്തിന്റെ ഞെട്ടലിലാണ് ഈ സ്ത്രീ. സംഭവത്തെക്കുറിച്ച് പീഡനത്തിനിരയായ സ്ത്രീ പറയുന്നത് ഇങ്ങനെയാണ്-

‘കൂട്ടുകാരനുമായി പന്തയത്തില്‍ തോറ്റെന്നും അതിനാല്‍ ഞാന്‍ അയാളോടൊപ്പം കിടക്കണമെന്നാവിശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഞാന്‍ അത് സമ്മതിച്ചില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ഭര്‍ത്താവ് അതേ ആവിശ്യം ആവര്‍ത്തിക്കുകയും ഞാന്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ മുതലാഖ് ചൊല്ലി എന്നെ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷെ പിന്നെയും അയാള്‍ എന്റെ കൂടെ ജീവിച്ചു.

ഓഗസ്റ്റ് അഞ്ചിന് അദ്ദേഹം എന്നെ കൂട്ടുകാരന്റെ വീട്ടില്‍ കൂട്ടികൊണ്ടുപോയി. എനിക്ക് ആ സമയത്ത് എന്തോ ശാരീരിക അസ്വസ്ഥത തോന്നിയപ്പോള്‍ ഭര്‍ത്താവ് ഒരു മരുന്ന് തന്നു. അതിന് ശേഷം വെറെ മരുന്നു കൊണ്ടുവരാമെന്ന് പറഞ്ഞ് ഭര്‍ത്താവ് പുറത്തുപോയി. പിന്നെ എനിക്ക് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ പൂര്‍ണ നഗ്നയായി തറയില്‍ കിടക്കുകയാണ്. അടുത്ത് അദ്ദേഹത്തിന്റെ കൂട്ടുകാരനുമുണ്ടായിരുന്നു. ഞാന്‍ ബഹളം വച്ചപ്പോള്‍ പുറത്തു നിന്നിരുന്ന എന്റെ ഭര്‍ത്താവ് വന്ന് ച്ച ഉണ്ടാക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.’ 

കൂടാതെ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് കൂട്ടുകാരന്‍ ഇവരെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസനോട് വെളിപ്പെടുത്തുകയും ചെയ്തു. താന്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നാണ് എന്തൊരു അപമാനമാണ് ഭര്‍ത്താവ് കാരണം തനിക്കുണ്ടയാതെന്നും ബലാത്സംഗത്തിനിരയായ സ്ത്രീ വിലപിക്കുന്നു. സ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടെത്തുവെങ്കിലും മുസ്ലീം സിവില്‍ റൈറ്റിസിന്റെ നൂലമാലകള്‍ അവരെ എത്രത്തോളം തുണയ്ക്കുന്നതാണെന്ന് കോടതിയുടെ വിധി വന്നാലെ പറയാന്‍ കഴിയൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍