UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്റെ മകനു വധു 11 കാരി

അഴിമുഖം പ്രതിനിധി

ജാര്‍ഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ 11 വയസുകാരിയെ വിവാഹം കഴിച്ചു. ബിജെപി നേതാവ് താല മറാണ്ടിയുടെ മകന്‍ മുന്ന മറാണ്ടിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് വിവാദത്തില്‍ ആയിരിക്കുന്നത്. ജൂണ്‍ 27 നായിരുന്നു വിവാഹം നടന്നത്. ജാര്‍ഖണ്ഡിലെ ഗോഡ്ഡ സമുദായത്തില്‍പ്പെട്ടതാണ് മറാണ്ടി.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റം പേറുന്നയാളാണ് മുന്ന മറാണ്ടി.

ഇപ്പോള്‍ നടന്ന ആറാം ക്ലാസുകാരിയുമായുള്ളത് മുന്നയുടെ രണ്ടാം വിവാഹമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്ന മറ്റൊരു വിവാഹം കഴിച്ചതായിരുന്നു. എന്നാല്‍ ബലാത്സംഗ വാര്‍ത്ത പുറത്തുവന്നതോടെ ആ വിവാഹബന്ധം ഒഴിഞ്ഞു. 

അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് മുന്നയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഭാഗത്തു നിന്നും തങ്ങള്‍ക്ക് യാാതൊരു പരാതിയും കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന വനിത കമ്മിഷന്‍ വ്യക്തമാക്കുന്നത്.

ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച താല മറാണ്ടി വ്യക്തമായ വിശദീകരണം പെണ്‍കുട്ടിയുടെ മാതാവില്‍ നിന്നും ലഭിക്കുമെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്.

പ്രതിപക്ഷ നേതാവ് ഷിബു സോറനാണ് വിവാഹക്കാര്യം നിയമസഭയില്‍ ഉയര്‍ത്തിയത്. പെണ്‍കുട്ടിയുടെ പേര് പലതായി അച്ചടിച്ചാണ് വിവാഹക്ഷണക്കത്ത് വിതരണം ചെയ്തതെന്നു സോറന്‍ ആരോപിച്ചു. വിഷയം കോണ്‍ഗ്രസും ജാര്‍ഖണ്ഡ് വികാര്‍ മോര്‍ച്ചയും ഈ സംഭവത്തില്‍ കുറ്റക്കാരനായി കണ്ട് മുന്നയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്.

ഇഇതേസമയം മുഖ്യമന്ത്രി രഘുബര്‍ ദാസ് വിവാഹത്തില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നും വിവാദം ഭയന്ന് അവസാന നിമിഷം അദ്ദേഹം വരാതെയിരിക്കുകയുമായിരുന്നുവെന്ന് വാര്‍ത്തകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍