UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ സുരേന്ദ്രന്‍ പറഞ്ഞ ‘പരേതന്‍’ കൈയോടെ കോടതി സമന്‍സ് കൈപ്പറ്റി

പരേതനായ അഹമ്മദ് കുഞ്ഞിയുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്നാണു സുരേന്ദ്രന്റെ പരാതി

മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാരോപിച്ചു ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ കോടതി സമന്‍സ് കയ്യോടെ സ്വീകരിച്ചു. മീഡിയവണ്‍ ചാനലാണ് അവരുടെ എക്‌സ്‌ക്ലൂസിവ് വാര്‍ത്തയായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാസര്‍ഗോഡ് വോര്‍ക്കാടി പഞ്ചായത്തില്‍ ബാക്രബയയല്‍ സ്വദേശി അഹമ്മദ് കുഞ്ഞിയാണ് സമന്‍സ് സ്വീകരിച്ചത്. പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി അഹമ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. ജൂണ്‍ 15 നു കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.

കോടതിയില്‍ നിന്നും വന്ന സമന്‍സ് ആദ്യം അമ്പരപ്പോടെയാണ് അഹമ്മദ് കുഞ്ഞി സ്വീകരിച്ചതെന്നും മരിച്ചശേഷം വോട്ട് രേഖപ്പെടുത്തിയതിനാലാണു സമന്‍സ് എന്നറിഞ്ഞതോടെ മുഹമ്മദ് കുഞ്ഞിയുടെ മുഖത്ത് ചിരിപടര്‍ന്നെന്നും മീഡിയ വണ്‍ വാര്‍ത്തയില്‍ പറയുന്നു. പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നതുവരെ അത് നിര്‍വ്വഹിക്കുമെന്നും അഹമ്മദ് മീഡിയവണ്ണിനോടു പറയുന്നു.

വിദേശത്തുള്ളയാള്‍ വോട്ട് രേഖപ്പെടുത്തിയെന്നാരോപിച്ച് ഇതേ കേസില്‍ സമന്‍സ് കിട്ടിയ ബാക്രബയലിലെ അനസ് ഇതേവരെ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് അദ്ദേഹം പാസ്‌പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നതായും മീഡിയവണ്‍ വാര്‍ത്തയില്‍ പറയുന്നു.

മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണു കെ സുരേന്ദ്രന്റെ ആരോപണം. ലീഗ് എംഎല്‍എയുടെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണു കെ സുരേന്ദ്രന്റെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍