UPDATES

സുരക്ഷ സൈനികര്‍ വധിച്ചത് വീട്ടിലേക്കു പാലു വാങ്ങാന്‍ പോയവരെയല്ല; കശ്മിര്‍ മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി 

കശ്മീരിലെ സൈനികനടപടികളെ ന്യായീകരിച്ച്  ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സുരക്ഷാ സേനയുടെ വെടിവെയ്പിലും പെല്ലറ്റ് ആക്രമണത്തിലും കൊല്ലപ്പെട്ടവര്‍ വീട്ടിലേക്ക് പാലു വാങ്ങാന്‍ പോയവരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കവേ പ്രകോപിതയായ മെഹബൂബ കശ്മീരിലെ പ്രതിഷിധേങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

2010ല്‍ കശ്മീരില്‍ നടന്ന സൈനിക നടപടികളെ അന്ന് വിമര്‍ശിച്ച മെഹബൂബയ്ക്ക് ഇപ്പോഴത്തെ ആക്രമണങ്ങളെ എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യമാണ് മെഹബൂബയെ പ്രകോപിതയാക്കിയത്.

അന്നത്തെ സാഹചര്യമല്ല ഇന്ന്. 2010ല്‍ സൈന്യത്തിന്റെ ആക്രമണവും ബലാത്സംഗവുമാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. എന്നാല്‍ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല, രണ്ടും തമ്മില്‍ താരതമ്യം ചെയ്യരുത് എന്നും അവര്‍ പറഞ്ഞു. അന്ന് സൈന്യത്തിന്‍റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതാണ് പ്രശ്നങ്ങളുടെ കാരണം. എന്നാല്‍ ഇന്ന് പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും എന്നും മെഹബൂബ മാധ്യമങ്ങളോട് ചോദിച്ചു.

ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയുടെ വധമാണ് ചിലരെ പ്രകോപിതരാക്കിയത്. ഇവരുടെ സ്ഥാപിത താത്പര്യം പാവപ്പെട്ട ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ്. വെറും അഞ്ച് ശതമാനം മാത്രമാണ് അക്രമത്തിന് ഇറങ്ങുന്നത്. ബാക്കിയുള്ള 95 ശതമാനവും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍