UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ പിടികൂടി

തിങ്കളാഴ്ച്ച രാത്രിയാണ് രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്

ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. ബിബിന്‍, അനന്തു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രണ്ടുപേരും ഓച്ചിറ സ്വദേശികളാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. വാടകയ്ക്ക് എടുത്ത കാറായിരുന്നു ഇത്. ബിബിനും അനന്തുവിനും കാര്‍ വാടകയ്ക്ക് നല്‍കിയ ആളെയും പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.

സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയിട്ടായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു അക്രമണവും തട്ടിക്കൊണ്ടുപോകലും. വിവരമറിഞ്ഞെത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിക്കുന്നത്.

വഴിയോരത്ത് പ്രതിമകള്‍ ഉള്‍പ്പെടെ കച്ചവടം ചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ ഒരുമാസമായി ഓച്ചിറയിലും പരിസരത്തും ഉണ്ടായിരുന്നു. ഇതിന് മുന്‍പും ഇവരെ ശല്യം ചെയ്യാന്‍ ശ്രമങ്ങളുണ്ടായിരുന്നെന്നും രാജസ്ഥാന്‍ സ്വദേശികള്‍ പറഞ്ഞതായി പോലീസ് പറയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ കുറിച്ച് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്നു ആരോപണമുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ പൊലീസ് അന്വേഷണം തുടങ്ങാന്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന്‌ന നാട്ടുകാര്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍്ജ്ജിതമാക്കുകയും പ്രതികളില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുക്കുന്നതും.പ്രദേശ വാസികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്തെ കുറിച്ച് കൃത്യമായി അറിയുന്നവരാണ് കൃത്യത്തിന് പിന്നിലെന്ന നിഗമനത്തിന്റെ പുറത്തായിരുന്നു ഈ കണ്ടെത്തല്‍. പ്രദേശവാസികളായ നാലുപേരാണ് സംഭവത്തിനു പിന്നിലെന്ന് തുടക്കത്തിലെ വിവരം കിട്ടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍