UPDATES

സയന്‍സ്/ടെക്നോളജി

കേരളത്തിലെ ഡാമുകള്‍ക്ക് വലിയ ഭൂകമ്പ ഭീഷണി; 2018ലെ പ്രളയം അപകട സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠനം

തമിഴ്‌നാട്ടിലെ ഭാരതിദാസന്‍, അളഗപ്പ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടാണിത്.

കഴിഞ്ഞ പ്രളയത്തോടെ കേരളത്തിലെ കേരളത്തിലെ ഡാമുകളും ജലസംഭരണികളും വലിയ തോതില്‍ ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ട്. റിസര്‍വോയര്‍ ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റി (ആര്‍ഐഎസ്) എന്ന പ്രതിഭാസമാണ് ഈ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്ന് ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനാലിസിസ് പറയുന്നു. തമിഴ്‌നാട്ടിലെ ഭാരതിദാസന്‍, അളഗപ്പ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടാണിത്.
നാച്ചുറല്‍ ഹസാര്‍ഡ്‌സ് എന്ന ജേണലാണ് റിപ്പോട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലൈവ് മിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വളരെയധികം പരിസ്ഥിതി ദുര്‍ബലവും കുടുതല്‍ ശോഷണം സംഭവിച്ചിട്ടുള്ളതുമായ പശ്ചിമഘട്ട മേഖലയില്‍ 43 ഡാമുകളും റിസര്‍വോയറുകളുമാണ് കേരളത്തിലുള്ളത്. ഇതില്‍ 21 എണ്ണം അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത്, ഇടമലയാര്‍, മാട്ടുപ്പെട്ടി, മംഗലം, ശിരുവാണി. പോത്തുണ്ടി, ഇടുക്കി, ചുള്ളിയാര്‍, മുല്ലപ്പെരിയാര്‍ തുടങ്ങിയവ തുടങ്ങിയവ അതീവ ഭൂകമ്പ സാധ്യതയുണ്ടാക്കുന്നുണ്ട്. ആര്‍ഐഎസ് സംഭവിക്കുന്നത് 100 മീറ്ററിലധികം ആഴത്തില്‍ വാട്ടര്‍ കോളമുള്ള റിസര്‍വോയറുകളിലാണ്. ഇത്തരത്തില്‍ വലിയ അളവില്‍ ജലം സംഭരിക്കുന്ന ഇടങ്ങളില്‍ ഇത് ഭൂമിയുടെ പുറംപാളിയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. വെള്ളത്തിന്റെ കുതിച്ചുവരവ് ഈ സമ്മര്‍ദ്ദത്തില്‍ മാറ്റമുണ്ടാക്കുന്നു. ഈ അടിയിലെ പാറയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ആര്‍ഐഎസിന് കാരണമാകുന്നു. 2018ല്‍ ഡാമുകളും റിസര്‍വോയറുകളും വ്യാപകമായി തുറന്നുവിട്ടില്ലെങ്കില്‍ പോലും ആര്‍ഐഎസ് ഉണ്ടാവുമായിരുന്നു എന്ന് ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റിയിലെ എസ്എം രാമസ്വാമി പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയം കഴിഞ്ഞയുടന്‍ ഇതുണ്ടാക്കിയ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം സംബന്ധിച്ച് ഈ സംഘം പഠനം നടത്തിയിരുന്നു. പ്രളയം ഒരു തുടര്‍പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഭൂകമ്പ സാധ്യതയുണ്ടാക്കുന്ന ആര്‍ഐഎസിനെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ് എന്നും രാമസ്വാമി പറയുന്നു. മൂന്ന് മുതല്‍ അഞ്ച് വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട നിലയില്‍ കേരളത്തിലുണ്ടായിട്ടുണ്ട് എന്നാണ് പഠനം പറയുന്നത്.

1967ല്‍ മഹാരാഷ്ട്രയിലെ കോയ്‌ന റിസര്‍വോയറിലുണ്ടായ ആര്‍ഐഎസ് മൂലം ഭൂകമ്പമുണ്ടാവുകയും 177 പേര്‍ മരിക്കുകയും 1500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍