തുടക്കം മുതൽക്കേ ഇടതുപക്ഷം ശക്തമായ മേധാവിത്വം തൃശൂരിൽ പുലർത്തുന്നു. കയ്പമംഗലത്ത് നിന്നും തൃശൂരിലേക്ക് വി എസ് സുനിൽ കുമാർ മാറിയതോടെ ഈ രണ്ടു സീറ്റുകളും കൈപ്പിടിയിൽ ഒതുക്കുന്ന കാഴ്ചയാണ് കാണുന്നത് . കയ്പമംഗലത്ത് ജനകീയനായ ടൈസൻ മാസ്റ്റർ മുന്നിലാണ് . ചേലക്കരയിൽ കെ എ തുളസിയെ പിന്നിലാക്കി പ്രദീപ് കുമാർ കുതിക്കുന്നു. ചാലക്കുടിയിൽ സിറ്റിംഗ് എം എൽ എ ബി.ഡി ദേവസി യുഡി ഫിലെ ടി .യു രാധാകൃഷ്ണനെ പിന്നിലാക്കുന്നു . മണലൂരിലെ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് മുരളി പെരുനെല്ലിയിലൂടെ തിരിച്ചു പിടിക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നത് . കെ എം മാണിയുടെ വിശ്വസ്തനായ ചീഫ് വിപ് തോമസ് ഉണ്ണിയാടനെ ഇരിങ്ങാലക്കുടയിൽ പ്രൊഫ അരുണൻ മാസ്റ്റർ വോട്ട് കൊണ്ട് പാഠം പഠിപ്പിക്കുകയാണ് . പുതുക്കാട് ജനകീയനായ പ്രൊഫ രവീന്ദ്ര നാഥ് ലീഡ് ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആണ് മുഖ്യ എതിരാളി എന്നത് ഏറെ ശ്രദ്ധേയം.
കുന്നംകുളത് ജയിക്കാനുള്ള സി പി ജോണിന്റെ ശ്രമം സിപിഎം നേതാവ് എ .സി മൊയ്തീൻ തകർക്കുകയാണ് . വടക്കാഞ്ചേരിയിൽ യുഡിഎഫിന്റെ വിജയ പ്രതീക്ഷ ആയിരുന്ന അനിൽ ഐക്കര യെക്കാൾ ഇടതു സ്ഥാനാർഥി മേരി തോമസ് മുന്നിലാണ് . ഒല്ലൂരിൽ സിറ്റിംഗ് എം എൽ എ വിൻസെനടിനെ സിപിഐ യുടെ കെ രാജൻ പിന്നിലാക്കി .