UPDATES

ട്രെന്‍ഡിങ്ങ്

ഒരു പൂച്ച തെളിയിച്ച കൊലപാതകം

വീടിന്റെ വാതില്‍ തകര്‍ത്തു അകത്തു കയറിയാണ് പ്രതികള്‍ ഇരുവരെയും ചുറ്റികയും കമ്പിപാരയും ഉപയോഗിച്ചു മര്‍ദ്ദിച്ചത്

വളര്‍ത്തു മൃഗങ്ങള്‍ സ്‌നേഹവും നന്ദിയുമുള്ളവരാണ് എന്നു പറയുന്നത് ഇവിടെ അര്‍ത്ഥവത്ഥാകുകയാണ്. തിരുവന്തപുരത്തു ഗൃഹനാഥനെ കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക പങ്കു വഹിച്ചത് ഇവരുടെ വളര്‍ത്തു പൂച്ചയാണ്.

അപകടത്തില്‍പ്പെട്ടു കിടക്കുന്ന വീട്ടുകാരെ കണ്ടയുടന്‍ പൂച്ച പ്രത്യേക ശബ്ദത്തില്‍ കരയുകയും മുറിയില്‍ ഉറങ്ങി കിടന്ന ദമ്പതികളുടെ മകനെയും (12) മകളെയും (14) അവരുടെ മുറിക്കുള്ളില്‍ കയറി മാന്തിയും കടിച്ചും ഉണര്‍ത്താന്‍ ശ്രമിച്ചു. ഇതുകേട്ട് മകന്‍ എഴുന്നേറ്റു പൂച്ചയെ മുറിയില്‍ നിന്നും പുറത്താക്കി വാതില്‍ ചാരി. എന്നാല്‍ പൂച്ച വീണ്ടും മുറിക്കുള്ളില്‍ കയറി കുട്ടികളെ ശല്യം ചെയ്തു. ഇതേതുടര്‍ന്ന പേടി തോന്നി കുട്ടികള്‍ മാതാപിതാക്കളെ വിളിക്കാന്‍ ചെന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇരുവരെയും കാണുന്നത്. കുട്ടികള്‍ പേടിച്ചു അലറി വിളിച്ചാണ് ആളുകള്‍ ഓടി കൂടിയതും ഇരുവരെയും ആശുപത്രിയില്‍ ആക്കിയതും.

2016 ജൂലൈ 7-നു പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം നടക്കുന്നത്. കേസിലെ 2 പ്രതികളും കുറ്റക്കാരാണെ്ന്നു വിധിച്ചിരിക്കുകയാണ് കോടതിയിപ്പോള്‍. വട്ടപ്പാറ കല്ലുവാക്കുഴി തോട്ടരികത്തു വീട്ടില്‍ കൊലുസു ബിനു എന്ന അനില്‍ കുമാര്‍, തമിഴ്‌നാട് സ്വദേശി ചന്ദ്രശേഖരന്‍ എന്നിവരാണു പ്രതികള്‍.

വീടിന്റെ വാതില്‍ തകര്‍ത്തു അകത്തു കയറിയാണ് പ്രതികള്‍ ഇരുവരെയും ചുറ്റികയും കമ്പിപാരയും ഉപയോഗിച്ചു മര്‍ദ്ദിച്ചത്. ഗൃഹനാഥന്‍ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ പ്രതികള്‍ പീഡിപ്പിക്കുകയുമാണ് ചെയ്തത്. വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും കവരുകയും ചെയ്തു. ചികിത്സകള്‍ക്കു ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും വീട്ടമ്മയുടെ ഓര്‍മ്മ ശക്തി തിരിച്ചു കിട്ടിയിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍