UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോക്കേന്തിയ മാവോയിസ്റ്റ് സംഘം കണ്ണൂരിൽ; സിപിഎമ്മിനും മോദി സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചു

ഇന്നലെ രാത്രി എഴുമണിയോടെയായിരുന്നു സംഭവം.

കണ്ണൂർ അമ്പായത്തോടിൽ തോക്കേന്തിയ മാവോയിസ്റ്റ് സംഘമെത്തി. ഒരു സ്ത്രീയടങ്ങുന്ന നാലംഗസംഘമാണ് എത്തിയത്. ഇവർ സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ പേരിൽ പോസ്റ്ററൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. മോദി സർക്കാരിനും സിപിഎമ്മിനും എതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ രാത്രി എഴുമണിയോടെയായിരുന്നു സംഭവം. ഇവർ അമ്പായത്തോടിലെ കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങുകയും ചെയ്തു. ഇവർക്കൊപ്പം പത്തോളം വരുന്ന വേറെയുമാള്‍ക്കാർ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നുണ്ട്. സമീപത്തെ കടയിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

‘ഫാസിസത്തെ നശിപ്പിക്കാൻ അടിമുടി സായുധരാവുക’ എന്നെഴുതിയ പോസ്റ്ററാണ് ഇവർ ഒട്ടിച്ചത്. ജനങ്ങൾ നോക്കിനിൽക്കെയായിരുന്നു ഇതെല്ലാം. ഇതിനു ശേഷം നാട്ടുകാർക്ക് ഇർ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. പശ്ചിമഘട്ട പ്രത്യേക സോണിന്റെ പേരിലാണ് ലഘുലേഖ. വയനാട്, കണ്ണൂർ അതിർത്തിയിലെ കൊട്ടിയൂർ വനത്തിലേക്ക് ഇവർ കടന്നതായാണ് നാട്ടുകാർ പറയുന്നത്.

ചിത്രം: മാതൃഭൂമി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍