UPDATES

ട്രെന്‍ഡിങ്ങ്

രണ്ടു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം, മദ്യത്തിനും കഞ്ചാവിനും അടിമ, ഒടുവില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

കഴിഞ്ഞ ആഴ്ച അശ്വതിയെ മര്‍ദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ അമ്മ കുഞ്ഞുമോളുടെ കൈ ഇയാള്‍ ചവിട്ടിയൊടിച്ചെന്നും പോലീസ് പറയുന്നു.

കഞ്ചാവ് ലഹരിയില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കറുകച്ചാലിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ കുന്നന്താനം മുക്കട കോളനിയില്‍ സുബിന്‍ എന്ന മനീഷാണ് കഴിഞ്ഞ ദിവസം ഭാര്യ റാന്നി സ്വദേശിയായ ഭാര്യ അശ്വതി (19)യുമായി വഴക്കുണ്ടാക്കുകയും ഒടുവില്‍ തല ഭിത്തിയില്‍ ഇടിപ്പിച്ചും വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്.

നിരവധി അടിപിടി, മോഷണ കേസുകളില്‍ പ്രതിയായ സുബിനും അശ്വതിയും രണ്ടു വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. തുടര്‍ന്ന് ചിങ്ങവനത്തായിരുന്നു താമസം. അശ്വതിയെ ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവദിവസം രാത്രി 11.30-ഓടെ ഇയാള്‍ വീണ്ടും അശ്വതിയെ ഉപദ്രവിച്ചു. ഇയാള്‍ സ്ഥിരമായി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് അയല്‍വാസികള്‍ പറയുന്നു.

പല തവണ ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം വിറകു കൊള്ളി കൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട അശ്വതിയെ ഇയാള്‍ കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി തലയില്‍ വെള്ളമൊഴിച്ചു. ബഹളം കേട്ട അയല്‍വാസികളാണ് ഒടുവില്‍ പോലീസിനെ വിവരമറിയിച്ചത്.

പോലീസിനെ കണ്ട് സുബിന്‍ അക്രമാസക്തനാകുകയും ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ക്കുകയും ചെയ്തു. ബലം പ്രയോഗിച്ചായിരുന്നു ഇയാളെ ജീപ്പില്‍ കയറ്റിയത്. തുടര്‍ന്ന് ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വതി ഇന്നലെ രാവിലെ മരിച്ചു. ഇയാളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിശോധനയ്ക്ക് വന്ന ഡോക്ടറുകെ കൈ ഇയാള്‍ കൈ കടിച്ചു മുറിച്ചതായും സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചതായും പോലീസ് പറയുന്നുണ്ട്.

17 വയസുള്ളപ്പോഴാണ് ഇയാള്‍ അശ്വതിയെ പ്രണയിച്ച് വീട്ടില്‍ നിന്ന് കൊണ്ടു പോരുന്നത്. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായതോടെ ഇയാള്‍ മര്‍ദ്ദിക്കുന്നത് പതിവാകുകയും തുടര്‍ന്ന് അശ്വതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു ഇതിനിടയില്‍. സുബിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പിന്നാലെ ഇയാള്‍ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞ ശേഷം കറുകച്ചാലില്‍ ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ക്ക് വീണ്ടും ആരംഭിക്കുകയും അശ്വതിയെ മര്‍ദ്ദിക്കുന്നത് പതിവാകുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അശ്വതിയെ മര്‍ദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ അമ്മ കുഞ്ഞുമോളുടെ കൈ ഇയാള്‍ ചവിട്ടിയൊടിച്ചെന്നും പോലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍