കൊച്ചിയിൽ നിന്നും പൊലീസ് സംഘം ഡൽഹിയിലെത്തി ഇയാളെ കേരളത്തിലേക്ക് കൂട്ടുമെന്നറിയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി കൃഷ്ണകുമാർ ഡൽഹിയിൽ അറസ്റ്റിൽ. ലുക്കൗട്ട് നോട്ടീസ് പ്രകാരം വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊച്ചിയിൽ നിന്നും പൊലീസ് സംഘം ഡൽഹിയിലെത്തി ഇയാളെ കേരളത്തിലേക്ക് കൂട്ടുമെന്നറിയുന്നു.
താൻ ഗൾഫിലെ ജോലി മതിയാക്കി പഴയ ആയുധങ്ങൾ തേച്ചു മിനുക്കാൻ പോകുകയാണെന്നും ‘കില്ലിങ്’ ആണ് ലക്ഷ്യമെന്നും പിണറായിയെ കൊല്ലുമെന്നും ഇയാൾ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ ഇയാൾ മാപ്പ് പറയുകയും ചെയ്തു. വധഭീഷണി വാർത്തയായതിനെ തുടർന്ന് കൃഷ്ണകുമാറിനെ അബുദാബിയിലെ എണ്ണക്കമ്പനി പിരിച്ചു വിടുകയും ചെയ്തിരുന്നു.
വധഭീഷണി ഉള്ളതിനാൽ ഡൽഹി വഴി വന്നാൽ മതിയെന്ന് കേരള പൊലീസ് കൃഷ്ണകുമാറിനെ അറിയിച്ചിരുന്നു. ഇക്കാര്യം കമ്പനിയെയും അറിയിച്ചു. കമ്പനിയാണ് ഡൽഹിയിലേക്കുള്ള ടിക്കറ്റ് എടുത്തു നൽകിയത്. കേരള പൊലീസ് ഇയാളെ ട്രെയിനിൽ കൊച്ചിയിലെത്തിക്കും. ആർഎസ്എസ് പ്രവർത്തകനാണ് കൃഷ്ണകുമാർ.
മുഖ്യമന്ത്രിയെ വധിക്കുന്നതു കൂടാതെ ഭാര്യയെയും മകളെയും ബലാൽസംഗം ചെയ്യുമെന്നും ഇയാൾ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു. ജോലി പോയെന്നും നാട്ടിലേക്ക് വരികയാണെന്നും ഏതു ശിക്ഷയും അനുഭവിക്കാൻ തയ്യാറാണെന്നും കൃഷ്ണകുമാർ രണ്ടാമത്തെ വീഡിയോയിൽ പറഞ്ഞിരുന്നു.
പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധ ഭീഷണി; ടെക്സാസിലുള്ള മലയാളിക്കെതിരെ കേസ്