ഡെങ്കിപ്പനി ബാധിതനെ കൃപാസനം പത്രത്തില്‍ കിടത്തിയും മറ്റും ചികിത്സകൾ നടന്നിരുന്നു.
കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ വിപി ജോസഫ് വലിയവീട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയാണ് കാരണം. ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കൃപാസനം ധ്യാനകേന്ദ്രം പുറത്തിറക്കുന്ന പത്രം രോഗശാന്തിക്കായി ഉപയോഗിക്കുന്നത് വിവാദമായിരുന്നു. ഈ പത്രം ഭക്ഷണത്തിൽ കലർത്തി കഴിച്ച ഒരു യുവതി ആശുപത്രിയിലാകുകയുണ്ടായി. ദോശമാവിൽ അരച്ചാണ് ഇവർ പത്രം കഴിച്ചത്. പരീക്ഷയിൽ ജയിക്കാൻ പട്ടണക്കാട് സര്‍ക്കാര്‍ സ്കൂളിൽ അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തതും വിവാദമായിരുന്നു.
ഡെങ്കിപ്പനി ബാധിതനെ കൃപാസനം പത്രത്തില്‍ കിടത്തിയും മറ്റും ചികിത്സകൾ നടന്നിരുന്നു.
പൂർണ ഫലം കിട്ടണമെങ്കിൽ, ഒരു ആടിനെ (പശുവിനെ വേണ്ട) ഗ്ലുക്കോസ് ഉള്ള കൃപാസനം പത്രം കൊടുത്ത് വളര്‍ത്തുക