UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുറത്തേക്ക് തള്ളി നിന്ന ലഗ്ഗേജ് ഡോർ തട്ടി വഴിയാത്രക്കാരി മരിച്ചു; കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധയെന്ന് ആരോപണം

തുറന്നുകിടന്ന ബസ്സിന്റെ ലഗ്ഗേജ് വാതിൽ ഇടിച്ച് തെറിച്ചുവീണ യുവതിയെ ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ സ്കാനിയ ബസ്സിന്റെ ലഗ്ഗേജ് വാതിൽ തട്ടി വഴിയാത്രക്കാരി മരിച്ചു. ബത്തേരി കല്ലൂർ നാഗരംചാൽ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്സ്. ഒന്നര മീറ്ററോളം പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലായിരുന്നു ലഗ്ഗേജ് വാതിൽ. കെഎസ്ആർടിസിയുടെ സ്കാനിയ ബസ്സാണ് അപകടമുണ്ടാക്കിയത്. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുയരുന്നുണ്ട്.

കൊല്ലപ്പെട്ട മിഥുവിന്റെ ഭർത്താവ് പ്രവീൺ ആറ് മാസം മുമ്പ് കാറപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു. ഇദ്ദേഹം വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു തുടങ്ങിയിട്ടേയുള്ളൂ. വീട്ടിലെ ബുദ്ധിമുട്ടുകൾ‌ നിമിത്തം ബത്തേരിയിലെ ഒരു വസ്ത്രശാലയിൽ ഒരു മാസമായി ജോലിക്ക് പോയിത്തുടങ്ങിയിരുന്നു മിഥു. രാവിലെ ജോലിക്ക് പോകവെയാണ് അപകടമുണ്ടായത്. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്.

തുറന്നുകിടന്ന ബസ്സിന്റെ ലഗ്ഗേജ് വാതിൽ ഇടിച്ച് തെറിച്ചുവീണ യുവതിയെ ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍