UPDATES

ട്രെന്‍ഡിങ്ങ്

ദാനം നല്‍കിയ ഭൂമി തിരിച്ചെടുത്തു; കൊന്ന് പച്ചയ്ക്ക് തിന്നോളാന്‍ പിണറായിയോട് ചിത്രലേഖ

സ്വന്തമായി വേറെ ഭൂമി ഉള്ളതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് തിരിച്ചെടുക്കുന്നതെന്ന് റവന്യു വകുപ്പ്

തൊഴിലെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപമുയര്‍ത്തി സിപിഎമ്മിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ദളിത് വനിത ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വീടുവയ്ക്കാനായി നല്‍കിയ അഞ്ചു സെന്റ് ഭൂമി നല്‍കിയ തീരുമാനം റദ്ദ് ചെയ്തു കണ്ണൂര്‍ ചിറയ്ക്കല്‍ പഞ്ചായത്തിലെ കട്ടാമ്പള്ളിയില്‍ രണ്ടു വര്‍ഷം മുമ്പ് സ്ഥലം അനുവദിച്ച തീരുമാനം റദ്ദ് ചെയ്തുകൊണ്ട് റവന്യു ഡിവിഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ചിത്രലേഖയ്ക്ക് കിട്ടി.

എടാട്ട് പ്രദേശത്ത് ചിത്രലേഖയ്ക്ക് സ്വന്തമായി ആറു സെന്റ് സ്ഥലം ഉണ്ടെന്നതാണ് ഭൂമിദാനം റദ്ദ് ചെയ്യാന്‍ കാരണമായി പറയുന്നതെന്ന് തനിക്ക് കിട്ടിയ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രലേഖ പറയുന്നു. എന്നാല്‍ ഈ പറയുന്ന ഭൂമി തന്റെ പേരില്‍ ഉള്ളതല്ലെന്നും അത് തന്റെ അമ്മയുടെ അമ്മയ്ക്ക് പതിച്ചിച്ചു കിട്ടിയതാണെന്നും അവരുടെ പേരിലാണ് ഭൂമിയുള്ളതെന്നും ചിത്രലേഖ പറയുന്നു.

നേരത്തെ വീടുവയ്ക്കാന്‍ കൂടി അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അത് വേണ്ടെന്നു വയ്ക്കുകയും പിന്നീട് കെ എം ഷാജി എംഎല്‍എയുടെയും അബുദാബിയിലെ മുസ്ലിം ലീഗ് കൂട്ടായ്മയായ ഗ്രീന്‍വോയ്‌സിന്റെയും സഹായത്തോടെ കിട്ടിയ അഞ്ചുസെന്റില്‍ വീട് നിര്‍മിച്ചു വരികയായിരുന്നു, ഇത് പൂര്‍ത്തിയാകാറായ സമയത്താണ് ഇടതുപക്ഷ സര്‍ക്കാര്‍ തന്നോട് ഇത്തരത്തില്‍ കാണിച്ചതെന്നുമാണ് ചിത്രലേഖ പറയുന്നത്.

ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി… അതിന്റെ പകര്‍പ്പാണ് താഴെ… എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്…. എന്നാണ് ഭൂമി റദ്ദാക്കി കൊണ്ടുള്ള ഉത്തരവിന്റെ കോപ്പി പോസ്റ്റ് ചെയ്തുകണ്ട് ചിത്രലേഖ ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍