UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയെ കുറ്റിക്കാട്ടിലെത്തിച്ച വള്ളം കണ്ടെത്തി; തീരത്ത് മുടിയിഴകൾ; ബലാൽസംഗശ്രമം സംശയിക്കുന്നു

തീരത്തു നിന്ന് ലിഗയുടേതെന്ന് സംശയിക്കുന്ന മുടിയിഴകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

തിരുവല്ലത്ത് കണ്ടൽക്കാട്ടിൽ വിദേശവനിത ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ. പ്രാദേശിക ലഹരിസംഘാംഗങ്ങളാണ് ലിഗയെ ഈ കുറ്റിക്കാട്ടിലെത്തിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി ഉപയോഗിച്ച വള്ളം പൊലീസ് കണ്ടെടുത്തു.

തീരത്തു നിന്ന് ലിഗയുടേതെന്ന് സംശയിക്കുന്ന മുടിയിഴകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേന്നുവരെ ഈ സംഘം കുറ്റിക്കാട്ടിൽ വന്നുപോയിരുന്നു. സമീപത്തെ തോണിക്കാരനാണ് ഇക്കാര്യം പൊലീസിന് വെളിപ്പെടുത്തിയത്.

അതെസമയം പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കാക്കുകയാണ്. ഇത് ശനിയാഴ്ച ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മരണകാരണം കഴുത്ത് ഞെരിച്ചതാകാമെന്ന് കമ്മീഷണർ പി പ്രകാശ് പറഞ്ഞു.

പ്രദേശത്തു നിന്ന് സഹോദരങ്ങളടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഉപയോഗിച്ചിരുന്ന വള്ളമാണ് പിടിച്ചെടുത്തിട്ടുള്ളതെന്ന് റിപ്പോർട്ടുണ്ട്. കോവളം ബീച്ചിൽ നിന്ന് മൃതദഹം കണ്ടെത്തിയ കാട്ടിലേക്ക് പോകാനുള്ള ഏക മാർഗം വള്ളമാണ്. ഇതുവഴി കഞ്ചാവ് ഉപയോഗിക്കാറുള്ള ധാരാളം പേർ വരാറുള്ളതായി കടത്തുകാരൻ നാഗേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍