പരാതി ഗൗരവത്തിലെടുത്ത പൊലീസ് ശ്രീജിത്തിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ ഹാജരായതിനു ശേഷം ഇദ്ദേഹത്തെ കാണാതായി.
കൊട്ടാരക്കരയിൽ യുവാവിന്റെ മൃതദേഹം റെയിൽവ്വേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊട്ടാരക്കര പുത്തൂർ സ്വദേശി ശ്രീജിത്തിനെയാണ് ഏഴുകോണിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ 3.30ന് നെടുവത്തൂർ കിള്ളുരിലെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കിടന്നിരുന്നത്. അച്ഛനും അമ്മയും മരിച്ചതിനു ശേഷം ശ്രീജീത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരു സഹോദരിയുമുണ്ട്.
സദാചാരപ്പൊലീസ് ചമഞ്ഞ് നാട്ടുകാർ ശ്രീജിത്തിനെയും ഒരു യുവതിയെയും വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പൊലീസെത്തി യുവതിയെ പറഞ്ഞയച്ചു. നാട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഈ പരാതി ഗൗരവത്തിലെടുത്ത പൊലീസ് ശ്രീജിത്തിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ ഹാജരായതിനു ശേഷം ഇദ്ദേഹത്തെ കാണാതായി. രണ്ടു ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
പെണ്‍ രജത് കുമാര്‍മാര്‍ കുടക്കീഴില്‍ വിരിയിക്കുന്ന സദാചാര കേരളം
ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ സെക്സ്, ഗര്‍ഭധാരണം; ഫാറൂഖ് കോളേജില്‍ തുടരുന്ന ലൈംഗികാധിക്ഷേപങ്ങള്‍
ഇത്രയ്ക്ക് ചീപ്പാണോ ഈ സമൂഹം? സദാചാര കേരളം പിന്നോട്ട് നടക്കുമ്പോൾ…
പോലീസുകാരന്‍റെ കണ്ണിലെ ‘ഫിഗറ്’ പെണ്‍കുട്ടിയും കുരുത്തം കെട്ട ചെക്കനും
കെട്ടിപ്പിടിച്ചതിന്റെ പേരില്‍ അന്ന് നിങ്ങള്‍ പുറത്തുനിര്‍ത്തി; ഇതാ ഒരു മധുരപ്രതികാരം