UPDATES

കേരളം

നിപ: പ്രത്യേക നിരീക്ഷണത്തിലുള്ള ആറുപേരുടെ പരിശോധന ഫലം ഇന്നറിയാം

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങള്‍ ഇന്ന് കിട്ടും. നിപ സ്ഥിരീകരിച്ച രോഗിയെ പരിശോധിച്ച രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവപരിശോധന ഫലങ്ങളാണ് വരുന്നത്. അതേസമയം നിപ രോഗലക്ഷണങ്ങളുമായി ഒരാളെ കൂടി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ രോഗിയെ വിശദമയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സ്രവങ്ങള്‍ ശേഖരിച്ച് പൂനെയിലെ ലാബിലേക്ക് അയക്കും. ഇവര്‍ക്കാര്‍ക്കും തന്നെ പ്രാഥമികമായി നിപയുടെ ലക്ഷണങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പനി, ചുമ, തൊണ്ടവേദന തുടങ്ങി ലക്ഷണങ്ങള്‍ നിപയുടേതിനു സമാനമായതിനാലാണ് പ്രത്യേകനിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നത്. ഇന്ന് ഫലം വരുന്നതോടൂ കൂടി ഇവരുടെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകും.

നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായും വിവരമുണ്ട്. ഇപ്പോള്‍ നേരിയ പനി മാത്രമെ ഉള്ളൂ. രോഗി ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

മുന്‍കരുതല്‍ എന്ന നിലയില്‍ പൂനെയില്‍ നിന്നും നിപ പ്രതിരോധമാരുന്നായി കരുതുന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റി ബോഡീസ് പൂനെയില്‍ നിന്നും എത്തിച്ചിട്ടുണ്ടെങ്കിലും ഇത് ആര്‍ക്കും നല്‍കിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും മരുന്ന് നല്‍കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കിലും എറണാകുളം ജില്ലയില്‍ ജാഗ്രത തുടരുകയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. നിപ രോഗിയുമായ സമ്പര്‍ക്കത്തിലായികണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തിരുന്നു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൊത്തം 314 ആയി. ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നവരെ ഇവരെല്ലാവരും തന്നെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ എല്ലാവരും തന്നെ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ കൊടുക്കുന്ന റിബാവറിന്‍ ആവശ്യത്തിന് ജില്ലയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. സാമ്പിള്‍ അയക്കുന്നതിനുള്ള വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം രോഗികളെയും രോഗബാധ സംശയിക്കുന്നവരെയും പരിചരിക്കുമ്പോള്‍ ആവശ്യമായ എന്‍95, 3 ലെയര്‍ മാസ്‌ക്കുകള്‍ എന്നിവയും ആവശ്യത്തിന് സ്റ്റോക്കുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന യോഗം ഇന്ന് കളക്‌ട്രേറ്റില്‍ നടക്കും.

കാസര്‍കോട് മുണ്ടത്തടം ക്വാറി സമരം: രണ്ടു പേര്‍ അറസ്റ്റില്‍, സിപിഎം നേതാവായ ക്വാറി മുതലാളിയെ പഞ്ചായത്ത് സംരക്ഷിക്കുന്നെന്ന് സമരക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍