UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലാ ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന ഇന്ന്, രണ്ടില തര്‍ക്കത്തില്‍ നിര്‍ണ്ണായകം

ണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കാനാണ് സാധ്യത.

പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നത് ഇന്ന്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ലഭിക്കുമോയെന്നും ഇന്നറിയാം. ജോസ് കെ മാണി വിഭാഗത്തിലെ ജോസ് ടോമിന് രണ്ടില അനുവദിക്കുന്നതിനെ പി ജെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജോസഫ് കണ്ടത്തില്‍ എതിര്‍ക്കാനാണ് സാധ്യത.

രണ്ടില തര്‍ക്കം രൂക്ഷമായതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് – ജോസഫ് പക്ഷങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് ഇന്നത്തെ സൂഷ്മ പരിശോധന. രണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കാനാണ് സാധ്യത.

ചിഹ്നം ആവശ്യപ്പെട്ട് ജോസ് പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷവും വാദിക്കും.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പിജെ ജോസഫ് നല്‍കിയ കത്തും വരണാധികാരിയുടെ പക്കലുണ്ട്. അതേസമയം മറുവാദവുമായി സ്റ്റീയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറേയും അറിയിച്ചിരിക്കുന്നത്.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നില്ലെങ്കില്‍ ഉടനടി പത്രിക പിന്‍വലിക്കാനാണ് സ്വതന്ത്രന്‍ ജോസഫ് കണ്ടെത്തിലിന്റെ തീരുമാനം. കമ്മീഷന്റെ മുന്‍പാകെയുള്ള ചെയര്‍മാന്‍ തര്‍ക്കം, കോടതിയിലെ കേസുകള്‍, പാര്‍ട്ടി ഭരണ ഘടന എന്നിവ പരിഗണിച്ചാകും വരണാധികാരി ചിഹ്നത്തിന്റെ തീരുമാനം എടുക്കുക.

Read: “അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യാഗ്രഹ നായകനായ ആമചാടി തേവനെ നാം മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍