UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പത്താംക്ലാസുകാരിയുടെ പിതാവും കസ്റ്റഡിയില്‍, ആകെ 19 പ്രതികള്‍

പിതാവ് അടക്കമുള്ളവര്‍ നേരത്തെ പീഢനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴി

കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പത്താംക്ലാസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആദ്യം അഞ്ചുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പിതാവ് അടക്കം എട്ടുപേരെക്കൂടി കസ്റ്റഡിയില്‍ എടുത്തത്. തന്നെ പിതാവ് അടക്കമുള്ളവര്‍ നേരത്തെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നു പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വ്യത്യസ്ത കേസുകളിലായി ആകെ 19 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. തളിപ്പറമ്പ് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അരിമ്പ്ര കെ.പവിത്രന്‍, മാട്ടൂല്‍ കെ വി സന്ദീപ്, കുറുമാത്തൂര്‍ ചൊറുക്കള സി പി ഷംസുദ്ദീന്‍, പരിപ്പായി വി സി ഷബീര്‍, നടുവില്‍ കെ വി അയൂബ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ ഡിവൈഎസ്പി കെ വി വേണിഗോപാലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

നവംബര്‍ 13,19 തീയതികളില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പോലീസ് പറയുന്നത്. ഫെയ്‌സ്ബുക്കില്‍ സ്ത്രീയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ഇരുപതില്‍ അധികം പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ സഹോദരനും അമ്മയും കുട്ടിക്ക് സ്‌കൂളില്‍ പോവാന്‍ താത്പര്യമില്ല എന്ന പറഞ്ഞ് വനിതാ സെല്ലില്‍ പരാതി നല്‍കി. തുടര്‍ന്ന് വനിതാസെല്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടു വന്നത് എന്ന് പോലീസ് പറയുന്നു.

വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയാുമായി ദീര്‍ഘ നേരം സംസാരിച്ചപ്പോള്‍ പെണ്‍കുട്ടി സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു. പിന്നീട് വനിതാ സെല്‍ തളിപ്പറമ്പ് പോലീസിന് കേസ് കൈമാറുകയായിരുന്നു. അഞ്ജന എന്ന പേരിലുള്ള ഫേസ്ബുക്ക് വഴി അഞ്ജന എന്ന സ്ത്രീയുമായി കുട്ടി ദീര്‍ഘനേരം സംസാരിക്കാറുണ്ടായിരുന്നു. ഇവരെ കാണാനായി തളിപ്പറമ്പില്‍ എത്തിയപ്പോള്‍ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടി നല്‍കിയ ഫോണ്‍നമ്പറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലോഡ്ജിന് പുറമെ പല വീടുകളിലും മറ്റ് ചില കേന്ദ്രങ്ങളിലും താന്‍ പീഡനത്തിനിരയായതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍