തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലുമാണ് കുട്ടി.
തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി ഏഴു വയസുകാരന് വെന്റിലേറ്റര്‍ സഹായം തുടരും. മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് പറയാറായിട്ടില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണം. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്ന വെന്റിലേറ്ററിന്റെ സഹായം തുടരാന്‍ തീരുമാനിച്ചത്. നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലുമാണ് കുട്ടി.
ഏഴുവയസുകാരന്റെ കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ലെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും ഡോക്ടറുമാര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിന് ശേഷമേ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മെഡിക്കല്‍ ബോര്‍ഡ് പറയുന്നത് കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നാണ്.
മര്‍ദ്ദനമേറ്റ കുട്ടിയുടെ നാലു വയസ് പ്രായമുള്ള അനിയന്‍ സോഫയില്‍ മൂത്രമൊഴിച്ചെന്നാരോപിച്ചാണ് 35കാരനായ അരുണ്‍ ആനന്ദ്(ഇയാള്‍ കുട്ടിയുടെ അമ്മയുടെ കൂടെ ഒരുമിച്ച് താമസിക്കുന്ന ആളാണ്) ക്രൂരത കാണിച്ചത്. ചോദിച്ചതിനു വ്യക്തമായ മറുപടി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഏഴു വയസുകാരനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വീണു കിടന്ന കുട്ടിയുടെ തലയില്‍ ഇയാള്‍ പലവട്ടം ചവിട്ടി. ചവിട്ടേറ്റാണ് തലയ്ക്കു പിന്നിലായി ആഴത്തില്‍ മുറിവുണ്ടായത്.
ഇളയ കുട്ടിയേയും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ നാലുവയസുകാരന്റെ പല്ലുകള്‍ തകര്‍ന്നു. കാലുകളിലും മര്‍ദ്ദനത്തിന്റെ പാടുണ്ട്. ഈ കൂട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശക്രാരം വല്യമ്മയുടെ താത്കാലിക സംരക്ഷണയില്‍ വിട്ടിരിക്കുകയാണ്. ഏഴു വയസുകാരനെ ആശുപത്രിയില്‍ എത്തിച്ചതും അമ്മയും അരുണും ചേര്‍ന്നായിരുന്നു.
താഴെ വീണ് തലയ്ക്ക് പരിക്കേറ്റതെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ പറഞ്ഞത്. അരുണ്‍ ക്രൂരമായി കുട്ടികളെ മര്‍ദ്ദിച്ചെന്ന് അമ്മ പറയുന്നുണ്ട്. അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.