UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാന ബജറ്റ്- തത്സമയം

അഴിമുഖം പ്രതിനിധി

*ഒഎന്‍വി കവിത ചൊല്ലി തോമസ് ഐസക് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി

*സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുൻനിർത്തി    ജനം സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോദിച്ചു വാങ്ങണമെന്ന്  ധനമന്ത്രിയുടെ  അഭ്യർഥന.

*ഒഴിമുറി, ഭാഗപത്രം ധനനിശ്ചയം എന്നിവയുടെ മുദ്രപത്ര വില കൂട്ടി

*ആറ് മാസത്തിനകം വാഹനനികുതി കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍  വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും

*വാഹനങ്ങളിൽ ഏർപ്പെടുത്തിയ വിൽപനസംവിധാനങ്ങൾ, എടിഎം  തുടങ്ങിയവയ്ക്കു ചതുരശ്ര അടി അടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്തി.

 *ടൂറിസ്റ്റ് ബസുകൾക്ക് നികുതി വർധിപ്പിച്ചു. അന്തർസംസ്ഥാന ടിക്കറ്റ് നിരക്കുകളിൽ പ്രതിഫലിച്ചേക്കും.

 *പഴയ വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്തും.

 *അവസാന അഞ്ച് വര്‍ഷത്തെ വാഹനനികുതി അടയ്ക്കാത്തവര്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അതിന്റെ 30 ശതമാനം അടച്ചാല്‍ മതി    ഹെവിവെയ്റ്റ് വാഹനങ്ങള്‍ 20 ശതമാനം അടച്ചാല് മതി

 *വര്‍ഷങ്ങളായി നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റതവണതീര്‍പ്പാക്കല്‍ പദ്ധതി.

 *സ്‌ക്രാപ് ബാറ്ററികള്‍ക്ക് വില കുറയും.

 *ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം കൂട്ടി

 *അലക്ക് സോപ്പിന് വില കൂടും

 *തെര്‍മോകോള്‍ പ്ലേറ്റുകള്‍ക്ക് വില കുറയും

 *കുടുംബാംഗങ്ങൾ തമ്മിലുളള ഭാഗപത്രം തുടങ്ങിയ ഇടപാടുകൾക്ക് മൂന്നു ശതമാനം മുദ്രവില ഈടാക്കും.

 *സിനിമാ ടിക്കറ്റിന് വില കുറയും

*നിര്‍ഭയ ഹോമുകള്‍ക്ക് 12.5 കോടി.

*നാല് ചക്രവാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്‌സ്.

 *ശമ്പളവും പെന്‍ഷനും ഇനി മുതല്‍ ട്രഷറി വഴി

 *തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയ്ക്ക് വില കൂടും

 *സ്വർണവ്യാപാരികൾ കോംപൗണ്ടിങ് നികുതി അംഗീകരിക്കണമെന്ന് ധനമന്ത്രി

 *അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ നികുതി കുടിശ്ശിക എഴുതിത്തള്ളും.

 *മുന്‍സിപ്പല്‍ വേസ്റ്റ് ടാക്‌സ് എടുത്തു കളഞ്ഞു

 *ഹോട്ടല്‍ മുറികളുടെ വാടക കൂടും

 *ദ്രവീകൃതവാതകം വാങ്ങുമ്പോള്‍ ഫാക്ട് കൊടുക്കുന്ന നികുതി തിരിച്ചു    നല്‍കും.

 *പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കി

 *പാക്കറ്റിലുള്ള ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നികുതി

*ബര്‍ഗ്ഗര്‍,പിസ്സ,പാസ്ത, തുടങ്ങിയ ബേക്കറി സാധനങ്ങള്‍ക്ക് 14 ശതമാനം നികുതി

*വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി. ഇതില്‍ നിന്നുള്ള വരുമാനം  കേരകര്‍ഷകര്‍ക്ക്

 *തേങ്ങയുടെ താങ്ങുവില 25-ല്‍ നിന്ന് 27-ആയി ഉയര്‍ത്തി

 *ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു

 *വ്യാപാരി ക്ഷേമനിധിക്ക് ഗ്രാന്റ്, ആനുകൂല്യങ്ങളും പരിഷ്‌കരിക്കും

 *വ്യാപാരിക്ഷേമനിധി അംഗത്വം നിര്‍ബന്ധമാക്കും

 *ചെക്ക് പോസ്റ്റിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും

 *നികുതി സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍വ്വീസ് സെന്റെര്‍ ആരംഭിക്കും, ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കും

 *വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്‍, നികുതി കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്

 *വാണിജ്യനികുതി വകുപ്പിനെ ആധുനീകരിക്കും

 *ഉപഭോക്താക്കള്‍ക്ക് ബില്ലുകളും ഇന്‍വോയിസുകളും അയച്ചു തരാന്‍  മൊബൈല്‍ ആപ്ലിക്കേഷന്‍ വരും.

 *മൂന്ന് വര്‍ഷത്തിനകം എല്ലാ ചെക്ക് പോസ്റ്റുകളും നവീകരിക്കും

 *2007ല്‍ ആവിഷ്‌ക്കരിച്ച ലക്കി വാറ്റ് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പുനരാവിഷ്‌ക്കരിക്കും

 *പരാതിപരിഹാരസെല്ലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ സജ്ജമാക്കും

 *ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു, രണ്ടരക്കോടി ഇതിനായി മാറ്റിവച്ചു.

 *പഴയ രേഖകള്‍ ആര്‍ക്കൈവ്‌സ് ചെയ്യും നികുതി ഓഫീസുകള്‍ നവീകരിക്കും രേഖകള്‍ ഡിജറ്റല്‍ രൂപത്തിലാക്കും.

 *മഞ്ചേശ്വരത്തും മുത്തങ്ങയിലും ആധുനിക ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കും

 *ജിഎസ്ടി നടപ്പായാലും ചെക്ക് പോസ്റ്റുകള്‍ അടച്ചു പൂട്ടില്ല

 *പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരകള്‍ സ്ഥാപിക്കാന്‍ 150 കോടി

 *തുണികളുടെ മൂല്യവര്‍ധിത നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചു

 *നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്നത് 25 ശതമാനം വര്‍ധന

 *കുട്ടനാടില്‍ സമഗ്ര കുടിവെള്ളവികസന പദ്ധതി നടപ്പാക്കും

 *അഞ്ച് കോളേജുകളെ ഡിജിറ്റല്‍ കോളേജുകളാക്കി മാറ്റും

 *ജൂണ്‍ മാസത്തിലെ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധന

 *പുതിയ കോടതികള്‍ക്കായി 150 കോടി

 *കോഴിക്കോട് പിഎസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കാന്‍ പത്ത് കോടി

 *ജൂണ്‍ മാസത്തില്‍ 19 ശതമാനം നികുതി വര്‍ധനയുണ്ടായി

 *അച്ചന്‍കോവില്‍ പിണറായി പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

 *സര്‍ക്കാര്‍ പ്രസ് നവീകരണത്തിന് 100 കോടി

 *പോലീസ് നവീകരണത്തിന് 40 കോടി , ദേശീയപദ്ധതിയില്‍ നിന്നും 20 കോടി വകയിരുത്തി.

 *ലോട്ടറി വകുപ്പിന് കൂടുതല്‍ ജീവനക്കാരും ഓഫീസുകളും, സമ്മാനഘടനയില്‍ മാറ്റം വരുത്തും

 * അഗ്നിശമന വകുപ്പിന് 39 കോടി
 അടൂര്‍,കൊയിലാണ്ടി,കൊങ്ങാട്,സെക്രട്ടേറിയേറ്റ്,ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥാപിക്കും

 *കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുടെ കുരങ്ങ് പുനരധിവാസ പദ്ധതിക്ക് 25 ലക്ഷം.

 *വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ 100 കോടി

 *വയനാടിനെ കാര്‍ബ്ബണ്‍രഹിത ജില്ലയാക്കാന്‍ പദ്ധതി

 *കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാന്‍ പദ്ധതി.

 *കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാന്‍ പദ്ധതി

 *ത്രിതലപഞ്ചായത്ത്, നഗരസഭാ എന്നിവയ്ക്ക് 5000 കോടി.

 *തൃശ്ശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി

 *അഴീക്കല്‍ തുറമുഖത്തിന് 500 കോടി.

 *പത്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍

 *ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം

 *60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍

 *മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം.

 *ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍

 *ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും.

 *സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് കൊണ്ടു വരും.

 *നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും

 * കുടുംബശ്രീക്ക് 200 കോടി

 *ശുചിത്വമിഷന് 26 കോടി

 *5 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസി പൂര്‍ണമായും സിഎന്‍ജിയിലേക്ക് മാറും

 *പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനുമായി 100 കോടി.

 *വയനാടിലും ബേക്കലിലും എയര്‍സ്ട്രിപ്പ് സ്ഥാപിക്കും

 *പുതുതായി പ്രഖ്യാപിച്ച മുന്‍സിപ്പാലിറ്റികള്‍ക്ക് കെട്ടിട്ടം പണിയാന്‍ 100 കോടി.

 *ഭിന്നശേഷികാര്‍ക്ക് 68 കോടി, സ്‌നേഹസ്പര്‍ശം പദ്ധതിക്ക് 10 കോടി.

 *5 വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം

 *വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കും

 *പ്രവാസികളുടെ പുനരധിവാസപാക്കേജ് 24 കോടി.

 *നോര്‍ക്ക വകുപ്പിന് 28 കോടി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്

 *ഇതു സംബന്ധിച്ച പഠനത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി.

 *ജില്ലാ സംസ്ഥാനസഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും

 *ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍ റെയില്‍വേസ്റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ ഐടി വകുപ്പിന് 20 കോടി രൂപ.

 *സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്ക് 50 കോടി.

 *പുതിയ കെട്ടിട്ടങ്ങള്‍ പണിയാന്‍ കൊച്ചി ഇന്നൊവേഷന്‍ സോണിന് 225കോടി, ടെക്‌നോപാര്‍ക്കിന് 750 കോടി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് 5 കോടി രൂപ.

 *ടൂറിസം രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും.

 *കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പിലാക്കും

 *8 ഫ്‌ളൈ ഓവറുകള്‍ക്ക് 180 കോടി

 *മുസരിസ് പദ്ധതി മാതൃകയില്‍ തലശ്ശേരിയിലും ആലപ്പുഴയിലും പൈതൃക സംരക്ഷണപദ്ധതി നടപ്പാക്കും ഇതിനായി 100 കോടി.

 *പൊന്‍മുടിയില്‍ റോപ്പ് വേ സ്ഥാപിക്കാന്‍ 100 കോടി.

 

*ഇരുപത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 400 കോടി രൂപ ചിലവാക്കും

 

*വ്യവസായ സോണുകള്‍ക്കായി 5100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. 5100 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

 

*കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ ഏറ്റെടുക്കും.

*കൊച്ചിപാലക്കാട്‌കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്നു.ഇതിനായി എന്‍എച്ച് 47ന്റെ പ്രാന്തപ്രദേശങ്ങളില്‍ ചെറുതും വലുതുമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും

*ബൃഹദ് വിവിധോദ്ദേശ വ്യവസായ സോണുകള്‍.

*എറണാകുളം കേന്ദ്രമാക്കി ആയിരം സിഎന്‍ജി ബസുകള്‍ ഇറക്കാന്‍ കെഎസ്ആര്‍ടിസിക്ക് അഞ്ഞൂറ് കോടി

*അണ്ടര്‍പാസേജുകള്‍ക്ക് അഞ്ച് കോടി

*വയനാടിലും ബേക്കലിലും എയര്‍സ്ട്രിപ്പ് സ്ഥാപിക്കും

*പുതുതായി പ്രഖ്യാപിച്ച മുന്‍സിപ്പാലിറ്റികള്‍ക്ക് കെട്ടിട്ടം പണിയാന്‍ 100 കോടി.

*ഭിന്നശേഷികാര്‍ക്ക് 68 കോടി, സ്‌നേഹസ്പര്‍ശം പദ്ധതിക്ക് 10 കോടി

*5 വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം

*വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കും

*പ്രവാസികളുടെ പുനരധിവാസപാക്കേജ് 24 കോടി

*നോര്‍ക്ക വകുപ്പിന് 28 കോടി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്

*ജില്ലാ സംസ്ഥാനസഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും. ഇതു സംബന്ധിച്ച പഠനത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി.

*ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍ റെയില്‍വേസ്‌റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ ഐടി വകുപ്പിന് 20 കോടി രൂപ.

*സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്ക് 50 കോടി.

*പുതിയ കെട്ടിട്ടങ്ങള്‍ പണിയാന്‍ കൊച്ചി ഇന്നൊവേഷന്‍ സോണിന് 225കോടി, ടെക്‌നോപാര്‍ക്കിന് 750 കോടി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് 5 കോടി രൂപ

*ടൂറിസം രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും

*കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പിലാക്കും

*8 ഫ്‌ളൈ ഓവറുകള്‍ക്ക് 180 കോടി

*മുസരിസ് പദ്ധതി മാതൃകയില്‍ തലശ്ശേരിയിലും ആലപ്പുഴയിലും പൈതൃക സംരക്ഷണപദ്ധതി നടപ്പാക്കും ഇതിനായി 100 കോടി.

*പൊന്‍മുടിയില്‍ റോപ്പ് വേ സ്ഥാപിക്കാന്‍ 100 കോടി

*ഇരുപത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 400 കോടി രൂപ ചിലവാക്കും

*വ്യവസായ സോണുകള്‍ക്കായി 5100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. 5100 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു

*കൊച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ ഏറ്റെടുക്കും.

* കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്

*വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് ഉറപ്പു വരുത്തും.

 *തോട്, കുളം, പുഴ പുനരുദ്ധാരണത്തിന് 100 കോടി.

 *എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് നിലനിര്‍ത്തും

 *ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 130 കോടി

 *കേരളത്തിലെ എല്ലാ വീടുകളിലും സിഎഫ്എല്‍ ബള്‍ബുകള്‍ എല്‍ഇഡി ബള്‍ബുകള്‍ ആക്കിമാറ്റാന്‍ 250 കോടി രൂപയുടെ പദ്ധതി

 *സര്‍ക്കാരോഫീസുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ 200 കോടി സഹായം നബാഡില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

 *ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി മാറ്റിവച്ചു.

 *ശബരി പാതയ്ക്ക് 50 കോടി.

 *അതിവേഗ റെയില്‍ പാതയുടെ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും ഇതിന് 50 ലക്ഷം മാറ്റിവച്ചു.

 *14 റെയില്‍ മേല്‍പ്പാലങ്ങള്‍ക്ക്പണം വകയിരുത്തി

 ചെളാരി ചെട്ടിപ്പടി ഗുരാവയൂര്‍ അക്കത്തേതറ മുളയാര്‍ ചിറങ്ങര കുണ്ടര വാളക്കുറിശി പുതുക്കാട്… തുടങ്ങിയ മേല്‍പ്പാലങ്ങള്‍ക്ക്പണം വകയിരുത്തി

 *5000 കോടി മാന്ദ്യവിരുദ്ധ പാക്കേജില്‍ പൊതുമരാമത്ത് വകുപ്പിനായി വകയിരുത്തി.

 *2800 കോടി രൂപയ്ക്ക് 37 റോഡുകള്‍ അനുവദിച്ചു.

 *17 ബൈപ്പാസുകള്‍ക്ക് 385 കോടി

 *റോഡിനും പാലങ്ങള്‍ക്കും നടപ്പുവര്‍ഷം 500 കോടി

 *68 പാലങ്ങള്‍ക്ക് അനുമതി.

 *മാന്ദ്യവിരുദ്ധ പാക്കേജിലൂടെ അയ്യായിരം കോടിയുടെ റോഡ് വികസന പാക്കേജ്

 *ശിവഗിരിയില്‍ നമുക്ക് ജാതിയില്ല വിളംബര മ്യൂസിയത്തിന് അഞ്ച് കോടി.

 *കലവൂര്‍ ഗോപിനാഥിന്റെ പേരില്‍ ആലപ്പുഴയില്‍ വോളിബോള്‍ അക്കാദമി.

 *ഇതിനായി 5 കോടി വകയിരുത്തി

 *നീലേശ്വരം, ധര്‍മ്മടം, കൂത്തുപറമ്പ്, തിരുവണ്ണൂര്‍, നിലമ്പൂര്‍, ചിറ്റൂര്‍, ചാത്തനൂര്‍, ചാലക്കുടി, പ്രീതികുളങ്ങര, അമ്പലപ്പുഴ, തുടങ്ങിയ സ്ഥലങ്ങളില്‍    പഞ്ചായത്ത് സ്റ്റേഡിയം സ്ഥാപിക്കും

 *എല്ലാ പഞ്ചായത്തിലും കളിക്കളം.

 *ജിവി രാജ, അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നവീകരണത്തിന് 30 കോടി.

 *14 ജില്ലകളിലും ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കാന്‍ 500 കോടി.

 *എ ഗ്രേഡ് ലൈബ്രറികളില്‍ വൈ ഫൈ ഏര്‍പ്പെടുത്താന്‍ പത്ത് കോടി.

 *ലൈബ്രറികള്‍ക്കുള്ള ധനസഹായം 50 ശതമാനം വര്‍ധിപ്പിച്ചു.

 *ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് 33 കോടി.

 *ശിവഗിരിയില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ 2 കോടി.

 *കെപിപി നമ്പ്യാരുടെ സ്മാരകമ്യൂസിയം ആരംഭിക്കാന്‍ ഒരു കോടി

 *കൈത്തറി മേഖലയ്ക്ക് 30 കോടിയുടെ സഹായം.

 *തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമാക്കി ഉയര്‍ത്തി.

 *കെഎസ്ഡിപിയുടെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ മരുന്ന് കമ്പനി.


*പടയണി,തെയ്യം കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍.

*നവോത്ഥാന നായകന്മാരുടെ പേരില്‍ മണ്ഡപം നിര്‍മ്മിക്കും

*പയ്യന്നൂരില്‍ പൂരക്കളി അക്കാദമി

 

*തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കാന്‍ അന്‍പത് കോടി.

 

*ഒരു കലാസാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ നാല്‍പ്പത് കോടി രൂപ ചിലവ്‌.

 

*നാടകതീയേറ്റര്‍, സിനിമാ തീയേറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കും.

 

 *വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം മറ്റ് മാര്‍ഗങ്ങളിലൂടെ നികത്തും.

 

*ജപ്പാന്‍ കുടിവെള്ളപദ്ധതിക്ക് 114 കോടി.

*ജലനിധി രണ്ടാം ഘട്ടത്തിന് 314 കോടി

 

*കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി 

*വെള്ളക്കരം കൂട്ടില്ല

*വാട്ടര്‍ അഥോററ്റിയുടെ നഷ്ടം മറ്റുമാര്‍ഗങ്ങളിലൂടെ നികത്തും

*എല്ലാ സ്‌കൂളുകളിലും കമ്പ്യൂട്ടറും ലാബും

*ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന് 500 കോടി

*ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക സ്‌കൂളുകള്‍

*മഹാരാജാസ്, ബ്രണ്ണന്‍, കേരള വര്‍മ, യൂണിവേഴ്‌സിറ്റി, വിക്ടോറിയ കോളേജുകള്‍ ഡിജിറ്റല്‍ കോളുകള്‍ ആക്കുന്നതിനായി 150 കോടി മാറ്റിവയ്ക്കും

*കൈത്തറി മേഖലയ്ക്ക് 71 കോടി

*കയര്‍ സ്ഥിരത ഫണ്ട് 100 കോടിയാക്കും

*കയര്‍ മേഖല സംരക്ഷിക്കും. കയര്‍ വ്യവസായത്തില്‍ സാങ്കേതിക നവീകരണങ്ങള്‍ കൊണ്ടുവരും. യന്ത്രവത്കരണത്തെ ഊര്‍ജ്ജിതമാക്കും. ഇതിനായി  യൂണിറ്റുകള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കും

*പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ പെന്‍ഷന്‍ കുടിശിക തീര്‍ക്കും, രണ്ടു ശതമാനം ഡി എ അനുവദിക്കും

*ഓരോ മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 1000 കോടി

*അഞ്ചുവര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള ആയിരം സ്‌കൂളുകള്‍ ലക്ഷ്യം

*സര്‍ക്കാര്‍  സ്‌കൂളില്‍ പഠിക്കുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം

*മത്സ്യ തൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി

*കടലാക്രമണത്തില്‍ നിന്നും തീരദേശവാസികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി 300 കോടി

*വിഴിഞ്ഞ പദ്ധതി വരുന്നതിനാല്‍ തീരദേശമേഖലയില്‍ നിന്നും മാറി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും

*മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് 5 കോടി രൂപ മാറ്റിവയ്ക്കും

*മണ്ണ്, ജല സംരക്ഷണ പദ്ധതികള്‍ തൊഴിലുറപ്പിന്റെ ഭാഗമാക്കും

*അഗ്രാപാര്‍ക്കുകള്‍ക്ക് 500 കോടി

*കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അഞ്ചു കോടി മാറ്റിവയ്ക്കും

*നെല്‍വയല്‍ ഡാറ്റ ബാങ്ക് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

*നാളികേര വികസനത്തിന് 100 കോടി

*വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി

*നെല്ലു സംഭരണത്തിന് 385 കോടി

*നെല്‍കൃഷിക്കുള്ള സബ്‌സിഡി വര്‍ദ്ധിപ്പിക്കും

*വികസനാവശ്യങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കുന്നതിന് 8000 കോടി

*പച്ചക്കറി സ്വയംപര്യാപ്തത നേടാനുള്ള പദ്ധതി രൂപീകരിക്കും. ഇതിനായി 25 കോടി നീക്കി വയ്ക്കും

*റബര്‍ വില സ്ഥിരതയ്ക്കായി 500 കോടി രൂപ നീക്കി വയ്ക്കും

*കെഎസ്ഡിപിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്ന് കമ്പിനി

*സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും

*അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട്. കരാറുകാര്‍ക്കുള്ള പണം ഈ ഫണ്ടില്‍ നിന്നും നല്‍കും. കരാറുകാര്‍ക്ക് പണത്തിനായി ട്രഷറിയെ സമീപിക്കേണ്ടി വരില്ല

**മാന്ദ്യം മറികടക്കാന്‍ പ്രത്യേക പദ്ധതി

*12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്‌

*കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന് 10 കോടി വകയിരുത്തും

*മുന്നാക്ക വികസന കോര്‍പ്പറേഷന് 35 കോടി നല്‍കും

*എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി രൂപ നീക്കിവയ്ക്കും

*ഭിന്നശേഷിക്കാര്‍ക്കായി നാലുകോടി മാറ്റിവയ്ക്കും

*അംഗന്‍വാടികള്‍ക്ക് 221 കോടി

*അംഗന്‍വാടി ആയമാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിന് 125 കോടി രൂപ നീക്കിവയ്ക്കും

*പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി

*തൊഴിലുറപ്പുകാര്‍ക്ക് സൗജന്യ റേഷന്‍

*ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് വീതമെങ്കിലും ഉറപ്പാക്കും

*പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി രൂപ മാറ്റിവയ്ക്കും

*ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച് കിടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീര്‍ക്കും

*സന്നദ്ധ സംഘടനകള്‍ക്ക് 20 കോടി രൂപ

*മാരക രോഗങ്ങള്‍ ബാധിച്ചവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

*കാരുണ്യ ചികിത്സാപദ്ധതി ജനങ്ങളുടെ അവകാശമാക്കും

*സൗജന്യ ചികിത്സ ഉറപ്പാക്കും

*60 കഴിഞ്ഞ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

*60 വയസു കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും

*പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും

*സാമൂഹികക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കി, ഇതിനായി 100 കോടി മാറ്റിവയ്ക്കും

*എല്ലാവര്‍ക്കും വീടും കക്കൂസും വെള്ളവും െൈവദ്യുതിയും
*കെടുകാര്യസ്ഥതയും അഴിമതിയും ഇല്ലാതാക്കിയാല്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാം

*റവന്യു കമ്മിയില്‍ വന്‍കുതിപ്പ്

*ആഭ്യന്തരവരുമാനം കൂട്ടാന്‍ സര്‍വശക്തി ഉപയാേഗിക്കും

*സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി ധനമന്ത്രി

*ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് തോമസ് ഐസക്കിന്റെ തുടക്കം

*ബജറ്റ് അവതരണം തുടങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍