കോട്ടക്കുന്ന് പാർക്കിലെത്തിയത് ജെസ്നയല്ലെന്ന് പാർക്ക് മാനേജരും വ്യക്തമാക്കിയിരുന്നു.
മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ കണ്ടുവെന്ന് പറയപ്പെടുന്നയാൾ ജസ്നയല്ലെന്ന് പാർക്ക് ജിവനക്കാരന്‍ പത്തനംതിട്ടയിൽ നിന്നെത്തിയ അന്വേഷകര്‍ക്ക് മൊഴി നൽകി. ജെസ്നയെ കണ്ടെന്ന് അവകാശപ്പെട്ട സമീപവാസി ജസ്ഫിന്റെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.
കോട്ടക്കുന്ന് പാർക്കിലെത്തിയത് ജെസ്നയല്ലെന്ന് പാർക്ക് മാനേജരും വ്യക്തമാക്കിയിരുന്നു. സംശയങ്ങൾക്ക് കാരണമായ പാർക്കിലെ ഫോട്ടോയും ലഭിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ അത് ജസ്നയുടേതാണെന്ന് തോന്നുന്നില്ലെന്ന് മനോരമ റിപ്പോര്‍ട്ട് പറയുന്നു. മാർച്ച് 22ന് കാണാതായ ജസ്നയെ മെയ് 3ന് കോട്ടക്കുന്നിൽ വെച്ച് കണ്ടെന്ന് ചിലർ അവകാശപ്പെട്ടതോടെയാണ് പൊലീസ് ആ വഴിക്കുള്ള അന്വേഷണം നടത്തുന്നത്.
സംശയത്തിന് കാരണമായ സംഭവത്തിൽ പെൺകുട്ടിയും കൂട്ടുകാരിയും വലിയ യാത്രാബാഗുകളുമായി എത്തിയതും രാവിലെ 11 മണി മുതൽ രാത്രി 8 മണിവരെ പാർക്കിൽ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പെൺകുട്ടി കരയുന്നതായും മറ്റ് മൂന്നുപേരുമായി ചർച്ചകൾ നടത്തുന്നതായും ശ്രദ്ധയിൽ പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സംശയം ഉന്നയിക്കപ്പെട്ടത്.
അതെസമയം, ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ഉത്തരങ്ങൾ വൈകുന്നത് ദുരൂഹത വർധിപ്പിക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാൽ പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണമെന്നും അവർ ജസ്നയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.