UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലസ്ഥാനത്തെ വെട്ടിക്കൊല; പ്രതിയായ ജീവന്‍ ജാമ്യത്തിലിറങ്ങിയത് ഒരു ദിവസം മുമ്പ്, കൊലപാതകത്തിന് പിന്നില്‍ ഒന്നര വര്‍ഷത്തെ വൈരാഗ്യം

രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച ആളാണ് ജീവന്‍.

തിരുവനന്തപുരം നഗരത്തില്‍ യുവാവിനെ വെട്ടിക്കൊന്ന പ്രതി ജീവന്‍ (25) ജാമ്യത്തിലിറങ്ങിയത് ഒരു ദിവസം മുമ്പ്. ബാര്‍ട്ടന്‍ ഹില്‍ കോളനി നിവസായും ഓട്ടോഡ്രൈവറുമായ കെ എസ് അനി എന്ന യുവാവിനെ (38) ആണ് ജീവന്‍ കൊലപ്പെടുത്തിയത്. ഒന്നര വര്‍ഷത്തെ വൈരാഗ്യമാണ് ജീവനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നത്. ഒന്നര വര്‍ഷം മുമ്പ് കൊല്ലപ്പെട്ട അനി അയല്‍വാസിയായ ജീവന്റെ വീട്ടില്‍ കയറി അച്ഛനെയും സഹോദരിയെയും മര്‍ദ്ദിക്കുകയും പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ കടുത്ത ശത്രുതയിലായി ഇരുവരും. ഇതേ തുടര്‍ന്നുള്ള പ്രതികാരവും മദ്യലഹരിയുമാണ് അനിയെ കൊലപ്പെടുത്താന്‍ ജീവന് പ്രേരണയായത് എന്നാണ് നിഗമനം.

തലസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സിറ്റി പോലീസ് പരിശോധനകളും നിരീക്ഷണങ്ങളും കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധരെ പിടികൂടുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച ജീവനെ സിറ്റി പോലീസ് പിടികൂടി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച്ചയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഞാറാഴ്ച രാത്രി അനിലിനെ വെട്ടിക്കൊലപ്പെടുത്തി ഇപ്പോള്‍ ഒളിവിലാണ് ജീവന്‍. രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച ആളാണ് ജീവന്‍.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം ബാര്‍ട്ടന്‍ ഹില്‍ കോളനി വഴിയില്‍വച്ച അനിയും ജീവനും തര്‍ക്കമുണ്ടായി. തുടര്‍ന്ന് അനിയെ വെട്ടിപരിക്കേല്പിച്ച ശേഷം ജീവന്‍ കടന്നു കളയുകയായിരുന്നു. പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലയിലും ശരീരത്തിലും ഏറ്റ മാരക മുറിവുകള്‍ കാരണം ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനി മുമ്പ് കൊലപാത കേസുകള്‍ ഉള്‍പ്പടെ നിരവധി കേസികളില്‍ പ്രതിയായിരുന്നു. അനിലിനെതിരെ ആറോളം കേസുകളാണുള്ളത്.

ഒളിവില്‍ പോയ ജീവന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ഫോട്ടോ ജില്ലയിലെയും അയല്‍ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറികഴിഞ്ഞു. റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പ്രധാന ഇടങ്ങളില്‍ പോലിസ് നിരീക്ഷണം നടത്തുന്നുണ്ട്. ജീവന്റെ മൊബൈല്‍ ടവര്‍ ലേക്കേഷന്‍ വഴി കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. ജീവനെ പിടികൂടാന്‍ മൂന്ന് അസിസ്റ്റന്റ് കമീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ജീവന്റെ വീട്ടിലും ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചില്‍ നടത്തുകയാണ്.

Read: ബാര്‍ട്ടന്‍ ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു; തിരുവനന്തപുരത്ത് ഈ മാസം നാലാമത്തെ കൊലപാതകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍