UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ

അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിദേശവനിത ലിഗയെ കോവളത്തെ കണ്ടൽക്കാടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഉമേഷ്, ഉദയൻ എന്നിവരാണ് അറസ്റ്റിലായത്. ബലാൽസംഗം, കൊലപാതകം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അറസ്റ്റിനു ശേഷം അന്വേഷണസംഘത്തെ ഡിജിപി ലോകനാഥ് ബഹറ അഭിനന്ദിച്ചു.

പീഡനശ്രമത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടതെന്ന് പൊലീസ് അനുമാനിക്കുന്നു. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

ലിഗയുടെ മൃതദേഹത്തിൽ നിന്നും പരിസരങ്ങളിൽ നിന്നും കിട്ടിയ മുടിയിഴകളും വിരലടയാളവും പ്രതികളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന വ്യാജേനയാണ് യുവതിയെ കണ്ടൽക്കാട്ടിലെത്തിച്ചത്. ടൂറിസ്റ്റ് ഗൈഡാണെന്ന് വിശ്വസിപ്പിച്ച് പനത്തുറ സ്വദേശി ലിഗയെ നയിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍