ഭര്‍ത്താവിന്റെ അച്ഛന്റെ ഫോട്ടോ പ്രദേശവാസികളെ കാണിച്ചാണ് യുവതി ഭര്‍തൃഗൃഹം കണ്ടുപിടിച്ച് അവിടെ എത്തിയത്.
വിവാഹം കഴിച്ചയാളുടെ വീട് തിരക്കിയെത്തിയപ്പോള്‍ വീട്ടുകാര്‍ വീട് പൂട്ടി പോയി; ഭക്ഷണവും വെള്ളവുുമില്ലാതെ രണ്ട് ദിവസം മുറ്റത്ത് കഴിയേണ്ടി വന്ന് യുവതി. തൃശ്ശൂര്‍ കുമ്പളക്കോട് ഇരട്ടകുളമ്പില്‍ സനൂപിന് അന്വേഷിച്ച് എത്തിയ അമ്മു (24) എന്ന മുവാറ്റുപുഴ സ്വദേശിക്കാണ് ദാരുണാനുഭവം ഉണ്ടായത്.
ഹൈദരാബാദില്‍ നഴ്‌സായിരുന്ന അമ്മു അവിടെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറായിരുന്ന സനൂപുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. മൂന്നര മാസത്തോളം ഒരുമിച്ചു കഴിഞ്ഞശേഷം നാട്ടിലേക്ക് പോന്ന സനൂപ് തന്നെ ഒഴിവാക്കുനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.
തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച് സനൂപിനെതിരെ അമ്മു പോലീസില്‍ പരാതി നല്‍കി. അതോടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും കുറച്ചുനാള്‍ വീണ്ടും ഒരുമിച്ചു കഴിഞ്ഞു. പിന്നീട് ജോലിക്ക് മടങ്ങിയ പോയ അമ്മുവിന് ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സ്വന്തം വീട്ടുകാരും കൈയൊഴിഞ്ഞത്തോടെ യുവതി ഭര്‍ത്താവിനെ അന്വേഷിച്ച് കുമ്പളക്കോട് എത്തുകയായിരുന്നു.
ജീവിതം തുടങ്ങിയതേ ഉള്ളൂ, അതുകൊണ്ട് തന്നെ കളക്ടർ വാസുകി തുടങ്ങിയ ഡ്രസ്സ് ചലഞ്ച് അംഗീകരിക്കാനാവില്ല
ഭര്‍ത്താവിന്റെ അച്ഛന്റെ ഫോട്ടോ പ്രദേശവാസികളെ കാണിച്ചാണ് യുവതി ഭര്‍തൃഗൃഹം കണ്ടുപിടിച്ച് അവിടെ എത്തിയത്. എന്നാല്‍ യുവതി എത്തിയപ്പോള്‍ വീട്ടുകാര്‍ വാതില്‍ അടയ്ക്കുകയു. പിന്നീട് വീട് പൂട്ടി സ്ഥലം വിടുകയുമായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ രാത്രിയില്‍ തണുപ്പത്ത് ഉറങ്ങാന്‍ പോലും യുവതി രണ്ട് ദിവസം വീട്ടുമുറ്റത്ത് കഴിഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ്, യുവതിക്ക് വെള്ളിയാഴ്ച രാത്രി മായന്നൂര്‍ തണല്‍ ബാലശ്രമത്തില്‍ അഭയം ഒരുക്കി. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് യുവതി പോലീസിനോട് ആവിശ്യപ്പെട്ടിട്ടും വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്ന് യുവതി ആരോപിക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജിന്റെ നേതൃത്വത്തില്‍ യുവതിയോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണറുമായി ബന്ധപ്പെടുകയും ചെയ്തു. യുവതിയെ വിളിപ്പിച്ച് തിങ്കളാഴ്ച സനൂപിനെ വരുത്താമെന്ന ഉറപ്പ് നല്‍കി. എന്നാല്‍ യുവതി വീണ്ടും ഭര്‍തൃഗൃഹത്തിന്റെ മുറ്റത്തേക്ക് മടങ്ങിപ്പോയി എന്നാണ് വിവരം.