UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടക്കാൻ ഞങ്ങൾ ശവങ്ങളല്ല; ഒതുക്കാൻ വീട്ടുസാമാനങ്ങളും – മൂന്നാം ചുംബന സമരം ചിത്രങ്ങളിലൂടെ നിങ്ങള്‍ക്ക് തടയാനാവില്ല; ചലച്ചിത്രോത്സവ വേദിയിലെ ചുംബന സമരം-ചിത്രങ്ങളിലൂടെ മൂന്നാം ചുംബനസമരം: ഫാസിസത്തിനെതിരെ ഇന്ന് ചുംബനകൂട്ടായ്മ

Avatar

കൊച്ചിയിലും കോഴിക്കോടും ഉണ്ടായിരുന്ന അവര്‍ തിരുവനന്തപുരത്തും ഉണ്ടായിരുന്നു. തെരുവോ ചലച്ചിത്രോത്സവ വേദിയൊ എന്നൊന്നും അവിടെ വ്യത്യാസമില്ല. കാഴ്ചക്കാരായും ‘ആസ്വാദകരാ’യും കൂവി വിളിക്കുന്നവര്‍ തന്നെയായിരുന്നു അവര്‍. പക്ഷേ അതൊന്നും വകവയ്ക്കാതെ ഞങ്ങള്‍ ഫാസിസത്തിന് എതിരെയും സദാചാര ഗുണ്ടായിസത്തിന് എതിരെയും ഫണ്ടമെന്‍റലിസത്തിന് എതിരെയും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അധീശ ആണ്‍കൂവലുകളെ പെണ്‍ശബ്ദങ്ങള്‍ ഉറപ്പോടെ, കൂട്ടമായി തന്നെ ഇല്ലാതാക്കി. ചലച്ചിത്രോത്സവ വേദിയില്‍ ഫാസിസത്തിനെതിരെ നടന്ന ചുംബന കൂട്ടായ്മ സമര പരിപാടിയുടെ സംഘാടകരിലൊരാള്‍ കൂടിയായ അശ്വതി സേനന്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ. 


ഷോട്ട് റെഡി. ചുംബിക്കൂ. സോറി. ഒരിക്കൽ കൂടി പ്ലീസ്. 


ഡൌണ്‍ ഡൌണ്‍ ഫാസിസം 

“അടക്കാൻ ഞങ്ങൾ ശവങ്ങളല്ല. ഒതുക്കാൻ ഞങ്ങൾ വീട്ടു സാമാനങ്ങളും അല്ല.”- ജെ. ദേവിക.


മുഴങ്ങട്ടെ നിങ്ങളുടെ മുദ്രാവാക്യങ്ങളാൽ: ഞങ്ങളോട് പറഞ്ഞ് അവർ ഒപ്പം നിന്നു. 


ചുംബനം കാണാൻ കെട്ടിടത്തിന്റെ മുകളിൽ എത്തിയവരും. പകർത്താൻ വന്ന പേടകക്യാമറയും.


“നിങ്ങളുടെ ക്യാമറ കണ്ണുകൾ ആണ്‍ അവയവം പോലെ.” – തമ്പാട്ടി 


മറ്റൊരു ജീവിതം സാധ്യമാണോ?

താരങ്ങളും എത്തി ഫാസിസത്തിനെതിരെ ചുംബിക്കാൻ

ചലച്ചിത്രോത്സവം സിനിമ കാണല്‍ മാത്രമല്ലെന്നും അത് രാഷ്ട്രീയമായ ഇടപെടല്‍ കൂടിയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് മൂന്നാം ചുംബന സമരം തിരുവനന്തപുരത്ത് നടന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ കൈരളി-ശ്രീ-നിള തിയേറ്റര്‍ കോംപ്ലെക്സിന് മുന്‍പിലാണ് ഫാസിസത്തിനെതിരായ ചുംബന കൂട്ടായ്മ അരങ്ങേറിയത്. വരാനിരിക്കുന്ന ഇരുണ്ട കാലത്തിനെ സ്നേഹ ചുംബനങ്ങള്‍ക്കൊണ്ട് നേരിടാം എന്ന മുദ്രാവാക്യവുമായി ഒത്തുകൂടിയ ചുംബന സമര കൂട്ടായ്മയ്ക്ക് ജെ. ദേവിക, ഷാഹിന, അശ്വതി സേനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ചുംബന സമര പ്രഖ്യാപനത്തെ തുടര്‍ന്ന് ശക്തമായ പോലീസ് സന്നാഹമായിരുന്നു തീയറ്റര്‍ പരിസരത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട എതിര്‍ ശബ്ദങ്ങള്‍ ഒഴിച്ചാല്‍ ഏറണാകുളത്തും കോഴിക്കോടും കണ്ട കയ്യേറ്റങ്ങളും എതിര്‍പ്പും തിരുവനന്തപുരത്തെ ചുംബന സമരത്തില്‍ ഉണ്ടായില്ല. (ചിത്രങ്ങള്‍: ജിതേഷ് ദാമോദരന്‍)


 

 

13 ഡിസംബർ 2014 ഉച്ചയ്ക്ക് 1 മണി, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയായ കൈരളി-ശ്രീ-നിള തിയേറ്റർ കോമ്പ്ലെക്സിൽ സംഘടിപ്പിക്കുന്ന ‘ഫാസിസത്തിനെതിരെ സമര ചുംബന’ കൂട്ടായ്മയുടെ പ്രസ്താവന.

ഫാസിസം പെരുമ്പറ കൊട്ടി സംഹാര ഭാവത്തോടെ കടന്നു വരികയാണ്. ജനാധിപത്യത്തിന്റെ സർവ മുഖംമൂടിയും അഴിച്ചു വെച്ച് അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് വിലയിട്ടു കൊണ്ട് അത് നമ്മുടെ ഉമ്മറത്തെത്തിക്കഴിഞ്ഞു.സ്നേഹമാണ് ഫാസിസത്തിന്റെ ശത്രു. അത് കൊണ്ടാണ് സ്നേഹത്തിന്റെ ആവിഷ്കാരം ഫാസിസ്റ്റ് ശക്തികളെ വിറളിപിടിപ്പിക്കുന്നത്.

ഡൌണ്‍ ടൌണ്‍ സംഭവം കേരളത്തിന്റെ സദാചാര പോലീസിങ്ങിന്റെ ചരിത്രത്തിലെ ആദ്യത്തേതല്ല. അവസാനത്തേതുമാകാൻ വഴിയില്ല. പക്ഷെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ഡൌണ്‍ ടൌണ്‍ റസ്റ്റോറന്‍റിന് നേരെ നടന്ന ആക്രമണം അതുവരെ നടന്നിട്ടുള്ള മോറൽ പോലീസിംഗ് സംഭവങ്ങളിൽ നിന്നും സവിശേഷമായി തന്നെ കാണേണ്ടതുണ്ടെന്നുള്ള തിരിച്ചറിവാണ് ഒന്നാംചുംബന സമരത്തിലേക്ക്നയിച്ചത്.

കേരളത്തിൽ ടെലിവിഷൻ ചർച്ചകളിലൂടെ മാത്രം സാന്നിധ്യമറിയിച്ചുകൊണ്ടിരുന്ന യുവമോർച്ച എന്ന സംഘടന അവരുടെവർഗീയ പരീക്ഷണ ശാലകളായ സംസ്ഥാനങ്ങളിൽ മാത്രം പ്രയോഗിച്ചിരുന്ന പ്രാകൃതമായ സാംസ്കാരിക പോലീസിംഗ് കേരളത്തിലേക്ക് കൊണ്ടുവന്നത് ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം നൽകിയ ഊർജത്തിൽ നിന്നാണ് എന്നതിൽ സംശയമില്ല. ബാലറ്റ്പെട്ടിയിലൂടെ നമ്മൾ കടത്തി വിട്ടത് ഫാസിസത്തെയാണ് എന്ന എല്ലാ ഭയാശങ്കകളെയും അടിവരയിട്ടു ശരിവെക്കുന്നുണ്ട് സമീപകാല സംഭവങ്ങൾ. ഭരണകൂടത്തിന്റെ പോലീസ് മതയാഥാസ്ഥിതിക ശക്തികളോട് ചേർന്ന് സമരക്കാരെ മർദ്ദിച്ചൊതുക്കാൻ ശ്രമിക്കുന്നത് വരാനിരിക്കുന്ന ഇരുണ്ട കാലത്തിന്റെ സൂചനയാണ്.

ആദ്യം സംഘപരിവാറിനോട്‌ ചേര്‍ന്നു ആക്രമാസക്തമായി ചുംബനസമരത്തെ നേരിട്ട മുസ്ലിം മത സംഘടനകളും ഇസ്ലാമിസ്ററ്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമരം പടരുന്നത്‌ കണ്ടു പിന്നോട്ടടിച്ചിരിക്കുന്നു എന്നത്‌ ശ്ലാഘനീയമാണ്. സംഘടനാ തലത്തില്‍ അവര്‍ കായികമായി സമരത്തെ നേരിടാന്‍ നേരിട്ടോ അല്ലാതെയോ ഇറങ്ങുന്നുമില്ല. ചുംബന സമരം എന്ന ആശയത്തെജനാധിപത്യപരമായി എതിർക്കാനുള്ള അവരുടെ അവകാശത്തെ സർവാത്മനാ ഞങ്ങൾ അംഗീകരിക്കുന്നു. എന്നാല്‍ ഇതല്ല ഹനുമാന്‍ സേനയെന്ന പേരിലിറങ്ങിയ ഹിന്ദുത്വക്കാരുടെ കാര്യം.

ഒരു സമരമെന്ന നിലയിൽ ചുംബന സമരത്തെ തള്ളിക്കളയുന്ന ഇടതുപക്ഷ സംഘടനകളോട് ഞങ്ങൾ സ്നേഹത്തോടെ വിയോജിക്കുന്നു. ഞങ്ങൾക്കും നിങ്ങൾക്കും സ്വതന്ത്രമായും നിർഭയമായും വിയോജിക്കാൻ കൂടിയുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം എന്ന് ഞങ്ങൾ സ്നേഹത്തോടെ,വിനയത്തോടെ ഓർമപ്പെടുത്തുന്നു.

ആണിനും പെണ്ണിനും ഭരണഘടന ഉറപ്പു നൽകുന്ന മൌലികാവകാശങ്ങൾ സംരക്ഷിക്കാനായുള്ള പോരാട്ടമാണ് ഇത്.നിർഭയമായി വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം, ബലാൽസംഗ ഭീതിയില്ലാതെ സ്ത്രീകൾക്ക് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം.

ഫാസിസം നിങ്ങളിൽ നിന്നും എന്താണോ തട്ടി പ്പറിക്കാൻ ശ്രമിക്കുന്നത് അത് തന്നെയാണ് നിങ്ങളുടെ ആയുധം.വരാനിരിക്കുന്ന ഇരുണ്ട കാലത്തെ നമുക്ക് സ്നേഹ ചുംബനങ്ങൾ കൊണ്ട് നേരിടാം. 

ഐക്യപ്പെട്ടുകൊണ്ട്:  സാറ ജോസഫ്‌, സക്കറിയ, കവിത കൃഷ്ണൻ, എൻ എസ്സ് മാധവൻ, കെ സച്ചിദാനന്ദൻ,  ബാലചന്ദ്രൻ ചുള്ളിക്കാട്, ഈ പി ഉണ്ണി, എം എൻ കാരശ്ശേരി, സിവിക് ചന്ദ്രൻ, ബ്രിന്ദ ബോസ്, ജയൻ ചെറിയാൻ, സീ ആർ നീലകണ്ഠൻ, സജിത മഠത്തിൽ, സാംകുട്ടി പട്ടംകരി,  കെ. ആർ. മീര.

സംഘാടകർ: ജെ ദേവിക, ഷാഹിന കെ കെ, അശ്വതി സേനൻ, ഹരീഷ് വാസുദേവൻ‌, അനില തറയത്ത് വർഗീസ്സ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍