UPDATES

സിനിമാ വാര്‍ത്തകള്‍

എന്നെ കൊല്ലാന്‍ ആഗ്രഹിച്ചയാളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; കുഞ്ചാക്കോ ബോബന്‍

1997 ല്‍ ആയിരുന്നു ആ സംഭവം

അത്ഭുതം നിറയ്ക്കുന്നൊരു പോസ്റ്റാണ് കുഞ്ചാക്കോ ബോബന്‍ ഇന്നലെ തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ടത്. ഇതായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്;

എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം….
അത് കൂടുതല്‍ സന്തോഷം തരുന്നത്, ഒരുമിച്ചു അഭിനയിച്ച ‘രാമന്റെ ഏദന്‍തോട്ടം ‘ പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും ലഭിച്ചു തീയേറ്ററുകളില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്നതാണ്…..
സന്തോഷം ,വര്‍മാജി എന്ന പിഷാരടി

പോസ്റ്റിനു താഴെ രമേഷ് പിഷാരിയുടെ ചിത്രവും.

കുഞ്ചാക്കോ ബോബന്‍ നായകനായ രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ രമേഷ് പിഷാരടി മികച്ചൊരു വേഷമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ കുഞ്ചക്കോ ബോബന്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ കാരണം പിഷാരടിയുടെ ഒരു തുറന്നു പറച്ചിലായിരുന്നു.

റെഡ് എഫ് എമ്മില്‍ ആര്‍ ജെ മാത്തുകുട്ടിയുമായുള്ള സംഭാഷണത്തില്‍ കുഞ്ചാക്കോ ബോബനോട് ഒരിക്കല്‍ തനിക്കു തോന്നിയ ദേഷ്യം പിഷാരടി പങ്കുവയ്ക്കുന്നുണ്ട്. അനിയത്തിപ്രാവ് ഇറങ്ങിയ സമയത്താണത്. അനിയത്തിപ്രാവ് ഇറങ്ങിയതോടെ കുഞ്ചാക്കോ ബോബനോട് എല്ലാവര്‍ക്കും ഉണ്ടായ ആരാധന തന്നെ ആസൂയപ്പെടുത്തിയെന്നും കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ ആഗ്രഹിച്ചെന്നുമാണ് പിഷാരടി സ്വതസിദ്ധമായ തന്റെ ശൈലിയിലൂടെ പറഞ്ഞുവച്ചത്. 1997, ആരെങ്കിലും ഒരു തോക്ക് തന്നിട്ട് കുഞ്ചാക്കോ ബോബനെ കൊല്ലാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നേരെ കുഞ്ചാക്കോ ബോബന്റെ അടുത്തേക്ക് പോകുമായിരുന്നു. കാരണം അയാളൊരു പ്രശ്‌നക്കാരനായിരുന്നു. എന്റെ ക്ലാസ്‌മേറ്റിന്റെ കൈയിലെ ഓട്ടോഗ്രാഫ് ബുക്കില്‍ ഞാന്‍ അയാളുടെ ഫോട്ടോ കണ്ടു. അതുകൊണ്ട് ഞാനവളുടെ ഓട്ടോഗ്രാഫില്‍ ഒന്നും എഴുതിയില്ല. കാരണം കുഞ്ചാക്കോ ബോബനോടുള്ള എന്റെ അസൂയയായിരുന്നു. എനിക്കതൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല; രമേഷ് പിഷാരടി അഭിമുഖത്തില്‍ പറയുന്നു.അതേസമയം സ്വയം ട്രോളുമായി പിഷാരടി കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഒരു കൈയബദ്ധം നാറ്റിക്കരുത് ….പരസ്യമായി ഗുരു പൂജ ചെയ്‌തോളാം എന്നാണ് പിഷാരടിയുടെ അഭ്യര്‍ത്ഥന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍