UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുണ്ടറയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തശ്ശന്‍: നിര്‍ണായക മൊഴി നല്‍കിയത് മുത്തശ്ശി

കുട്ടി ആത്മഹത്യ ചെയ്തതു തന്നെയാണെന്ന് ഉറപ്പായി

കുണ്ടറയില്‍ പത്തു വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശനാണ് പീഡിപ്പിച്ചതെന്ന് തെളിഞ്ഞു. പ്രതിയുടെ ഭാര്യയും കുട്ടിയുടെ മുത്തശ്ശിയുമായ സ്ത്രീയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

സംഭവത്തെക്കുറിച്ച് കുട്ടിയും കുട്ടിയുടെ അമ്മയായ തന്റെ മകളും പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്നും മുത്തശ്ശി പോലീസിനെ അറിയിച്ചു. പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന പ്രതി മറ്റ് കുട്ടികളെയും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് എത്രയും വേഗം രേഖപ്പെടുത്തണമെന്ന് എസ്പി ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ തെളിവ് വേണമെന്ന നിലപാടിലാണ് ഡിെൈവസ്പി.

കേസിന്റെ തുടക്കത്തില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാകാതിരുന്ന കുട്ടിയുടെ അമ്മയും ചേച്ചിയും ഇന്നലെ മുതല്‍ മൊഴി നല്‍കാന്‍ തയ്യാറായിരുന്നു. ഇവരും പ്രതിക്കെതിരെ മൊഴി നല്‍കി. തന്റെ ഒരു മകള്‍ നഷ്ടപ്പെട്ടു, മറ്റൊരു മകളെക്കൂടി നഷ്ടപ്പെടുത്താന്‍ വയ്യെന്ന് കുട്ടിയുടെ അമ്മ ഇന്ന് രാവിലെ മൊഴി നല്‍കി. അതേസമയം കുട്ടി ആത്മഹത്യ ചെയ്തതു തന്നെയാണെന്ന് ഉറപ്പായിട്ടുണ്ട്.

കുട്ടിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് എഴുതിയത് കുട്ടി തന്നെയാണെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍. വീട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നാണ് കത്തില്‍ പറഞ്ഞു. ആത്മഹത്യയെന്ന് എഴുതി തള്ളുന്ന കേസില്‍ താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് നിയമം അറിയാവുന്ന പ്രതി കരുതിയിരുന്നത്. ഇന്നലെ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയായി ഇയാളിലേക്ക് എത്താവുന്നതിനുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ഭാര്യ തന്നെ മൊഴി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍