UPDATES

കേന്ദ്രം വീണ്ടും കബളിപ്പിക്കുന്നോ? സാമ്പത്തിക വിദഗ്ദ്ധരെ ഞെട്ടിച്ച് വളര്‍ച്ചാ നിരക്കിന്റെ കണക്ക്

ഔദ്യോഗിക ജിഡിപി കണക്കുകള്‍ ശേഖരിക്കുന്നതിന്റെ വിശ്വാസ്യത മാത്രമല്ല, അത് കണക്കാക്കുന്ന രീതി സംബന്ധിച്ചും നേരത്തെ തന്നെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ആക്കം കൂാട്ടുന്നതാണ് പുതിയ കണക്കുകള്‍.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തങ്ങളുടെ ജനത്തെ കബളിപ്പിക്കുന്നോ? പ്രൊഫഷണലായ ചില സാമ്പത്തിക വിദഗ്ദ്ധരെങ്കിലും കരുതുന്നത് അങ്ങനെയാണ്. കാരണം ചൊവ്വാഴ്ച പുറത്തിറക്കിയ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ സര്‍വെ തന്നെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബര്‍ എട്ടിനുണ്ടായ അപ്രതീക്ഷിത നോട്ട് നിരോധനം ഏ.പ്പിച്ച പ്രതിസന്ധികള്‍ ഉണ്ടായിട്ടു കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന അവകാശവാദം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ് സര്‍വെ ചെയ്തത്.

സര്‍വെ അനുസരിച്ച് വാര്‍ഷിക ജി.ഡി.പിയുടെ ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാംപാദത്തിലെ വളര്‍ച്ച ഏഴു ശതമാനമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതായത്, അതിനു തൊട്ടുമുമ്പുള്ള പാദത്തിലെ 7.4 ശതമാനം വളര്‍ച്ചയെക്കാള്‍ കുറച്ച് കുറവ്. റോയിട്ടേഴ്‌സ് സര്‍വെയില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച 6.4 ശതമാനം വളര്‍ച്ചയേതിനേക്കാള്‍ കൂടുതലുമാണിത്.

അതോടാപ്പം, 2016 അവസാന മാസങ്ങളിലെ ചൈനീസ് സാമ്പത്തിക വളര്‍ച്ചാ നിരക്കായ 6.8 ശതമാനത്തിലധികമായും രേഖപ്പടുത്തിയിരിക്കുന്നു.

500, 1000 രൂപാ നോട്ടുകളുടെ മൂല്യം അപ്രതീക്ഷിതമായി പിന്‍വലിച്ചതിലൂടെ, നോട്ടിലൂടെ സാമ്പത്തിക വിനിമയം നടത്തുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

അതിന് ഉപോദ്ബലകമായുള്ള കഥകളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നുകൊണ്ടിരുന്നതും. നഗര, ഗ്രാമീണ മേഖലകളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ തൊഴിലില്ലായ്മ മൂലം തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകുന്നു, മനുഷ്യര്‍ പണം ചെലവഴിക്കുതിലുണ്ടായ വന്‍ കുറവ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും നോട്ട് നിരോധനം വ്യാപകമായി ബാധിച്ചിരുന്നു.

എന്നാല്‍ പുതിയ സര്‍വെ അനുസരിച്ച് ഇതൊന്നും ജിഡിപിയെ ബാധിച്ചിട്ടില്ല.

ഇതാകട്ടെ, വലിയ അത്ഭുതമൊന്നും ആരിലും ഉണ്ടാക്കുന്നുമില്ല എന്നതാണ് രസകരം. കാരണം, സര്‍വെ നടത്തുന്നതിനായി ഔദ്യോഗിക തലത്തില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളുടെ വിശ്വാസ്യതയില്ലായ്മ തന്നെയൊണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

“ഒരുപക്ഷേ, നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ വിവരങ്ങള്‍ ശേഖരിച്ചതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവില്ല” എന്ന് ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ ഓഫീസര്‍ അനീഷ് ശ്രീവാസ്തവ പറയുന്നു. ഈ കണക്കുകള്‍ കണ്ടിട്ട് അത്ഭുതം മാത്രമല്ല, അമ്പരപ്പും ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ തിടുക്കംപിടിച്ചുള്ള നോട്ട് നിരോധന പരിപാടി, പ്രതിപക്ഷ പാര്‍ട്ടികളെ മാത്രമല്ല, പോള്‍ ക്രൂഗ്മാന്‍, അമര്‍ത്യ സെന്‍ പോലുള്ള സാമ്പത്തിക വിദഗ്ധരുടേയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാജ്യത്തിന്റെ വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയുടെ 86 ശതമാനമായിരുന്നു ഏതാനും മണിക്കൂറിനുള്ളില്‍ അപ്രതീക്ഷിതമായി പിവലിക്കപ്പെട്ടത്, ഇതാകട്ടെ, കമ്പനികളെയും കര്‍ഷകരേയും കുടുംബങ്ങളെയുമൊക്കെ വന്‍ ദുരിതത്തിലുമാക്കിയിരുന്നു. അസംഘടിത മേഖലയില്‍ മാത്രമല്ല, മറ്റ് മേഖലകളിലും വന്‍ തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കുമെന്നും ആശങ്കയുയര്‍ന്നിരുന്നു.

“നോട്ട് രോധനം സംബന്ധിച്ചുയര്‍ന്ന മുഴുവന്‍ നെഗറ്റീവ് ഊഹാപോഹങ്ങളെയും തിരസ്‌കരിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ള കണക്കുകള്‍” എന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് സര്‍വെ പുറത്തുവിട്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബര്‍ അവസാന പാദത്തിലെ കണക്കനുസരിച്ച് ജനുവരി-മാര്‍ച്ച് പാദത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി വര്‍ധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സാമ്പത്തിക സര്‍വെ തന്നെചൂണ്ടിക്കാണിച്ചിരുന്നത് വളര്‍ച്ചാ നിരക്ക് 6.5 ശതമാനം മുതല്‍ 6.75 ശതമാനം വരെ മാത്രമായിരിക്കുമെന്നും ഏഴു ശതമാനം തൊടുക എന്നത് ഏറെക്കുറെ അസാധ്യമായ ഒന്നാണെന്നുമായിരുന്നു.

ഔദ്യോഗിക ജിഡിപി കണക്കുകള്‍ ശേഖരിക്കുന്നതിന്റെ വിശ്വാസ്യത മാത്രമല്ല, അത് കണക്കാക്കുന്ന രീതി സംബന്ധിച്ചും നേരത്തെ തന്നെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ആക്കം കൂാട്ടുന്നതാണ് പുതിയ കണക്കുകള്‍. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ കണക്കാക്കുന്ന രീതി രണ്ടു വര്‍ഷം മുമ്പ് രാജ്യം പരിഷ്‌കരിച്ചിരുന്നു: അതോടെ, കിതച്ചുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

അതേസമയം, അടിസ്ഥാന മേഖലയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന അഭിപ്രായമാണ് സ്വകാര്യ മേഖലയിലുള്ള സമ്പദ്‌വിദഗ്ധര്‍ക്കുള്ളത്. പുതിയ കണക്കുകള്‍ അവരുടെ ആശങ്ക കൂടുതലാക്കുകയും ചെയ്തിരിക്കുന്നു.

ഉദാഹരണത്തിന്, സര്‍ക്കാര്‍ കണക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ ഉപഭോക്തൃ മേഖലയിലുള്ള ചെലവഴിക്കലിന്റെ കണക്കിലാണ് സാമ്പത്തിക വളര്‍ച്ച കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, മൂന്നാം സാമ്പത്തിക പാദത്തില്‍ ഉപഭോക്തൃ ചരക്കു നിര്‍മാണ കമ്പനികള്‍ക്കുണ്ടായിട്ടുള്ള വളര്‍ച്ച ഇതുമായി ചേര്‍ന്നു പോകുന്നതല്ല എന്നു കാണാം.

അതായത്, സര്‍ക്കാരിന്റെ കണക്കനുസരിച്ച് രണ്ടാം പാദത്തേക്കാള്‍ 11 ശതമാനമാണ് ഉപഭോക്തൃ ചെലവഴിക്കലിലുണ്ടായിട്ടുള്ള വര്‍ധനവ്. കറന്‍സി നിരോധനം മൂലം ജനം നട്ടംതിരിഞ്ഞ ഡിസംബറിലെ കണക്കുകള്‍ ഉപ്പെടെയാണിത് എറിയുമ്പോഴാണ് ഈ കണക്കില്‍ സംശയമുയരുന്നത്. ജിഡിപിയുടെ 60.7 ശതമാനം ഇങ്ങനെ ഉപഭോക്തൃ ചെലവഴിക്കലിനെ അടിസ്ഥാനപ്പെടുത്തിയാണെന്നത് ഏറെക്കുറെ അമ്പരപ്പിക്കുന്നതുമാണ്.

മറ്റൊരു അമ്പരപ്പിക്കുന്ന കണക്കും പുതിയ സര്‍വെയിലുണ്ട്.  മൂന്നാം പാദത്തില്‍ നിര്‍മാണ മേഖലയിലുണ്ടായിട്ടുള്ള ആകെ വളര്‍ച്ചാ നിരക്ക് 8.3 ശതമാനമാണ്. ഇത് രണ്ടാം പാദത്തില്‍ 6.9 ശതമാനാമുണ്ടായിരുന്നിടത്ത് നിന്നാണിത്. അതേസമയം, വ്യാവസായിക ഉത്പാദന സൂചികയിലെ കണക്കുകള്‍ നോക്കുക. അതായത്, സൂചിക സൂചിപ്പിക്കുന്നത് ഒക്‌ടോബറില്‍ ഫാക്ടറി ഉത്പാദനത്തില്‍ 2.3 ശതമാനം കുറവുണ്ടായിരുന്നു എന്നാണ്. എന്നാല്‍ നവംബറില്‍ 5.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ഡിസംബറില്‍ രണ്ടു ശതമാനം കുറവ് വീണ്ടും ഉണ്ടായി. അപ്പോള്‍ എങ്ങനെയാണ് നിര്‍മാണ മേഖലയില്‍ ഈ മൂന്നാം പാദത്തിലുണ്ടായിട്ടുള്ള വന്‍ കുതിപ്പിന്റെ കണക്കുകള്‍?

കറന്‍സിയുടെ കുറവ് നിമിത്തം പ്രതിസന്ധിയിലായ വീടുകള്‍, ബിവറേജുകള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെയുള്ള മേഖലയില്‍ ഉണ്ടായിട്ടുള്ള തകര്‍ച്ച എന്നിവയൊക്കെ യാഥാര്‍ത്ഥ്യമാണ്. ഉപഭോക്താക്കള്‍ മുഖം തിരിച്ചതോടെ പല കമ്പനികള്‍ക്കും തങ്ങളുടെ വരുമാനത്തില്‍ കുറവ് നേരിട്ടു. ആര്‍ബിഐ തന്നെഫെബ്രുവരിയില്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നാണ്. വീടുകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജോലി, വരുമാനം, ചെലവഴിക്കാനുള്ള പരിധി ഇവയുടെയൊക്കെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായും അതില്‍ പറയുന്നു.

എന്നാല്‍ ഇവയൊന്നും തന്നെ സര്‍ക്കാരിന്റെ പുതിയ കണക്കില്‍ കാണാനില്ല. സംഘടിത മേഖലയില്‍ നിന്നുള്ള തെരഞ്ഞെടുത്തിട്ടുള്ള കണക്കുകള്‍ മാത്രമാണ് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അതിനൊപ്പം, നവംബര്‍ പകുതി വരെയുള്ള കണക്കുകള്‍ മാത്രമാണ് അസംഘടിത മേഖലയില്‍ നിന്ന് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ആ സമയത്ത് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നില്ല എന്നും ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. ഒപ്പം കമ്പനികള്‍ നടപ്പ് പാദത്തിനൊടുവിലായിരിക്കും തങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കുക, ഇതു കൂടി ഉള്‍പ്പെടുത്തിയുള്ള യഥാര്‍ത്ഥ കണക്ക് ഈ വര്‍ഷം ഒടുവില്‍ മാത്രമേ ലഭിക്കൂ എന്ന് സര്‍വെയ്ക്ക് നേതൃത്വം നല്‍കിയവര്‍ തന്നെ പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍