UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് കരസേനാ ഉപമേധാവി

ലെഫറ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ശരത് ചന്ദ് വൈസ് ചീഫായി എത്തുന്നത്

മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് കരസേനയുടെ ഉപമേധാവിയായി (വൈസ് ചീഫ്) സ്ഥാനമേല്‍ക്കേും. ലെഫറ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ശരത് ചന്ദ് വൈസ് ചീഫായി എത്തുന്നത്. നിലവില്‍ പഞ്ചാബ് രാജസ്ഥാന്‍ പ്രദേശത്തിന്റെ സൈനിക ചുമതലയുള്ള തെക്കുപടിഞ്ഞാറന്‍ കരസേനാ കമാന്‍ഡിന്റെ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫാണ്.

സൈനിക സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും സൈനിക വിദ്യാഭ്യാസം നേടിയ ശേഷമാണ് ശരത് ചന്ദ് 1979-ല്‍ പതിനൊന്നാം ഗഡ്വാള്‍ റൈഫിള്‍സ് കമ്മീഷന്‍ഡ് ഓഫീസറായത്. ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ കാര്‍ഗിലിലും ശ്രീലങ്കയിലെ എല്‍ടിടിഇക്കാരുമായുള്ള പോരാട്ടത്തിലും കമ്പനി കമാന്‍ഡറായിരുന്നു ശരത് ചന്ദ്.

അസാമിലും അരുണാചല്‍-ചൈനീസ് അതിര്‍ത്തിയിലും ബ്രിഗേഡ് കമാന്‍ഡറായും മേജര്‍ ജനറല്‍ റാങ്കില്‍ കശ്മീരില്‍ ഒരു ഡിവിഷന്റെ തലവനായും ലഫ്. ജനറല്‍ റാങ്കില്‍ അസം-അരുണാചല്‍-ചൈനീസ് അതിര്‍ത്തിയിലും ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സൊമാലിയിലെ യുഎന്‍ ദൗത്യത്തില്‍ സ്റ്റാഫ് ഓഫീസറായിരുന്നു. 2006-ല്‍ വിശിഷ്ട സേവാ മെഡലും 2014-ല്‍ അതിവിശിഷ്ട സേവാ മെഡലും നല്‍കി ശരത് ചന്ദിനെ രാജ്യം ആദരിച്ചിട്ടുണ്ട്.

കൊട്ടാരക്കര കുറുമ്പല്ലൂര്‍ സ്വദേശിയായ ശരത് ചന്ദ് പരേതനായ എന്‍ പ്രഭാകരന്‍ നായരുടെയും ജി ശാരദാമ്മയുടെയും മകനാണ്. പുനലൂര്‍ അമ്പിയില്‍ ബിന്ദുവാണ് ഭാര്യ. മൂത്തമകന്‍ അഭിലാഷ് ചന്ദ് സൈന്യത്തില്‍ എന്‍ജീയറിംഗ് കോറില്‍ മേജറാണ്. രണ്ടാമത്തെ മകന്‍ അഭിജിത് ചന്ദ് നാവികസേനയില്‍ ലഫ്റ്റനന്റാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍