UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത് ബലാല്‍സംഗ ശ്രമത്തിനിടെ

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് ക്രൂരമായ ബലാല്‍സംഗ ശ്രമത്തിനിടെയാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ജിഷയെ തെരുവോരത്തെ ഒറ്റ മുറി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മുപ്പതോളം മുറിവുകള്‍ ജിഷയുടെ മൃതദേഹത്തിലുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ വയര്‍ കീറി കുടല്‍മാല മുറിഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. നെഞ്ചില്‍ കത്തി കൊണ്ട് രണ്ടിടത്ത് കുത്തേറ്റിട്ടുണ്ട്. തലയിലും മുഖത്തും ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റിരുന്നു.

25 വര്‍ഷം മുമ്പ് പിതാവ് ഉപേക്ഷിച്ചു പോയ ജിഷയും അമ്മ രാജേശ്വരിയും കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കിലെ രണ്ട് സെന്റ് ഭൂമിയിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാജേശ്വരി കൂലിവേല കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട് മുഴുവന്‍ അലങ്കോലപ്പെട്ട നിലയിലായിരുന്നു.

എല്‍എല്‍ബിയില്‍ ചില വിഷയങ്ങള്‍ തോറ്റ ജിഷ അത് എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. കേസില്‍ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍